കൈയടിക്കെടാ....; സൊമാലിയൻ കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം -അഭിമാനം

Published : Jan 30, 2024, 10:43 AM ISTUpdated : Jan 30, 2024, 10:51 AM IST
കൈയടിക്കെടാ....; സൊമാലിയൻ കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം -അഭിമാനം

Synopsis

ഇറാനിയൻ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ നഈമിയിൽ 11 സായുധ കടൽക്കൊള്ളക്കാർ കയറുകയും തൊഴിലാളികളായ 19 പാക് പൗരന്മാരെ ബന്ദികളാക്കുകയും ചെയ്തു.

ദില്ലി: സൊമാലിയയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത് ബന്ദികളാക്കിയ 19 പാക് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവിക സേന രക്ഷപ്പെടുത്തി.  യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്രയിലെ സൈനികരാണ് പാക് തൊഴിലാളികളെ രക്ഷിച്ചത്. 36 മണിക്കൂറിനുള്ളിൽ യുദ്ധക്കപ്പൽ നടത്തുന്ന രണ്ടാമത്തെ ആൻ്റി പൈറസി ഓപ്പറേഷനാണിതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.

ഇറാനിയൻ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ നഈമിയിൽ 11 സായുധ കടൽക്കൊള്ളക്കാർ കയറുകയും തൊഴിലാളികളായ 19 പാക് പൗരന്മാരെ ബന്ദികളാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരെ കീഴടക്കി ബന്ദികളെ മോചിപ്പിച്ചു. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മറ്റൊരു ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന ബോട്ടായ എഫ്‌വി ഇമാനാണ് വിവരം ഐഎൻഎസ് സുമിത്രയെ അറിയിച്ചത്.

36 മണിക്കൂറിനുള്ളിൽ, കൊച്ചിയിൽ നിന്ന് ഏകദേശം 850 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് തെക്കൻ അറബിക്കടലിൽ 36 ക്രൂ  അം​ഗങ്ങളുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളെ മോചിപ്പിച്ചെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ടുകളെ മദർ ഷിപ്പുകളായി കൊള്ളക്കാർ ഉപയോ​ഗിക്കുന്നത് തടയുമെന്നും സൈന്യം അറിയിച്ചു. നേരത്തെ, ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് വിശാഖപട്ടണം ഏദൻ ഉൾക്കടലിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് കപ്പലിലെ വൻ തീപിടിത്തം കെടുത്താൻ സഹായിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഷ്ട്രപതി ദ്രൗപതി മുർമു നിൽക്കുന്നു, നിങ്ങളും അദ്വാനിയും ഇരിക്കുന്നു, ഇതാണോ നിങ്ങളുടെ ബഹുമാനം'; മോദിക്ക് മറുപടിയുമായി മമത
ഭര്‍ത്താവ് മരിച്ച് ഇരുപതാം ദിവസം മറ്റൊരാളുമായി വിവാഹം, നാട്ടുകാരുടെ സംശയം ശരിയായി, ഭാര്യയോടൊപ്പം കാമുകനും കുടുങ്ങി