ജഹാംഗീർപുരി മോഡൽ ​ഗുജറാത്തിലും; നടപടി രാമ നവമിക്കിടെ സംഘർഷമുണ്ടായിടത്ത്

Published : Apr 26, 2022, 12:57 PM ISTUpdated : Apr 26, 2022, 05:04 PM IST
 ജഹാംഗീർപുരി മോഡൽ ​ഗുജറാത്തിലും; നടപടി രാമ നവമിക്കിടെ സംഘർഷമുണ്ടായിടത്ത്

Synopsis

രാമ നവമി ആഘോഷങ്ങൾക്കിടെ ഏപ്രിൽ 10നാണ് ഹിമ്മത് നഗറിൽ രണ്ട് മതവിഭാഗക്കാർ ഏറ്റുമുട്ടിയത്. ആഘോഷങ്ങളുടെ ഭാഗമായുള്ള രഥയാത്രയ്ക്കിടെയായിരുന്നു സംഭവം. കല്ലേറും പെട്രോൾ ബോംബെറുമെല്ലാം ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് അക്രമം അമർച്ച ചെയ്തത്. 

ദില്ലി: ഗുജറാത്തിലെ ഹിമ്മത് നഗറിലും ജഹാംഗീർപുരി മോഡൽ കെട്ടിടം പൊളിക്കൽ. രാമ നവമി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ
മേഖലയിലെ അനധികൃത കെട്ടിടങ്ങളാണ് ജില്ലാഭരണകൂടം പൊളിച്ച് നീക്കിയത്. ബുൾഡോസറുകൾ എത്തിച്ചായിരുന്നു പൊളിക്കൽ. 

രാമ നവമി ആഘോഷങ്ങൾക്കിടെ ഏപ്രിൽ 10നാണ് ഹിമ്മത് നഗറിൽ രണ്ട് മതവിഭാഗക്കാർ ഏറ്റുമുട്ടിയത്. ആഘോഷങ്ങളുടെ ഭാഗമായുള്ള രഥയാത്രയ്ക്കിടെയായിരുന്നു സംഭവം. കല്ലേറും പെട്രോൾ ബോംബെറുമെല്ലാം ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് അക്രമം അമർച്ച ചെയ്തത്. ഇതേരീതിയിൽ ആക്രമ സംഭവങ്ങളുണ്ടായ ജഹാംഗീർ പുരിയിലേതിന് സമാനമായ രീതിയിൽ ബുൾഡോസറുകൾ എത്തിച്ചാണ് ജില്ലാ ഭരണകൂടം ഇവിടുത്തെ അനധികൃത കെട്ടിടങ്ങൾ രാവിലെ പൊളിച്ച് മാറ്റിയത്. 

ഇന്നലെ തന്നെ നോട്ടീസ് നൽകിയിരുന്നു. ചെറുകടകളും കുടിലുകളും പൊളിച്ചവയിലുണ്ട്. നഗരവികസനത്തിന്‍റെ ഭാഗമായി റോഡ് വികസിപ്പിക്കാനുള്ള പദ്ധതി അനന്തമായി നീണ്ട് പോവുകയായിരുന്നെന്ന് മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നു. മുടങ്ങിക്കിടന്ന പദ്ധതി തുടങ്ങിയെന്ന് മാത്രമേ ഉള്ളൂ എന്ന് അവർ വിശദീകരിക്കുന്നു. രാമ നവമി സംഘർഷങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടന്ന് ജില്ലാ ഭരണകൂടവും പറയുന്നു. ജഹാംഗീർ പുരിയിലേത് പോലെ വലിയ ചെറുത്ത് നിൽപ് ഇവിടെയുണ്ടായില്ല. പൊളിക്കൽ സമാധാനപരമായി പൂർത്തിയായി. 

Read Also: രാമ നവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷം; ജുഡീഷ്യൽ അന്വേഷണമില്ല, ഹർജി സുപ്രീംകോടതി തള്ളി

രാമ നവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹർജി സുപ്രീംകോടതി തള്ളി. റിട്ടയേർഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. 

കോടതിക്ക് അനുവദിക്കാൻ കഴിയാത്ത  ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഏതെങ്കിലും റിട്ടയേർഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തയാറാണോയെന്നും ചോദ്യമുണ്ടായി. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യഹർജി സമർപ്പിച്ചിരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി