ഷർട്ടിൽ ആശംസകൾ എഴുതി വിദ്യാർത്ഥിനികൾ, ഷർട്ടഴിച്ച് വീട്ടിൽപോകാൻ നിർദ്ദേശിച്ച് പ്രിൻസിപ്പാൾ, അന്വേഷണം

Published : Jan 12, 2025, 05:16 PM ISTUpdated : Jan 12, 2025, 05:17 PM IST
ഷർട്ടിൽ ആശംസകൾ എഴുതി വിദ്യാർത്ഥിനികൾ, ഷർട്ടഴിച്ച് വീട്ടിൽപോകാൻ നിർദ്ദേശിച്ച് പ്രിൻസിപ്പാൾ, അന്വേഷണം

Synopsis

ധൻബാദിലെ കാർമൽ സ്കൂളിലാണ് വിവാദ സംഭവം. ഷർട്ട് ഇടാതെ ബ്ലേസർ മാത്രമിട്ട് വിദ്യാർത്ഥിനികൾ വീട്ടിലെത്തിയതോടെ പൊലീസിനെ സമീപിച്ച് രക്ഷിതാക്കൾ

ധൻബാദ്: പെൻ ദിനാചരണത്തിന്റെ ഭാഗമായി സഹപാഠികളുടെ ഷർട്ടിൽ ആശംസകൾ എഴുതിയുള്ള വിദ്യാർത്ഥികളുടെ  ആഘോഷം ഇഷ്ടമായില്ല. പത്താം ക്ലാസിലെ 100ഓളം വിദ്യാർത്ഥികളോട് ഓവർകോട്ട് മാത്രം ധരിച്ച് വീടുകളിലേക്ക് മടങ്ങാൻ നിർദേശിച്ച് പ്രിൻസിപ്പാൾ. ജാർഖണ്ഡിലെ ധൻബാദിലുള്ള കാർമൽ സ്കൂളിലാണ് സംഭവം. വ്യാഴാഴ്ചയാണ് സ്കൂളിലെ അവസാന ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ സഹപാഠികളുടെ ഷർട്ടിൽ പേനകൊണ്ട് ആശംസകൾ എഴുതിയത്. 

എന്നാൽ മോശമായ അവസ്ഥയിലുള്ള ഷർട്ടുകളുമായി വിദ്യാർത്ഥികൾ ക്യാംപസ് വിട്ടുപോകുന്നത് സ്കൂളിന്റെ  അന്തസിനെ ബാധിക്കുമെന്ന് വിശദമാക്കിയ പ്രിൻസിപ്പാൾ എം ദേവശ്രീ യൂണിഫോമിന്റെ ബ്ലേസർ ധരിച്ച് വീട്ടിൽപോകാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെടുകയായിരുന്നു. ഷർട്ട് ഊരി മാറ്റാൻ വിസമ്മതിച്ച വിദ്യാർത്ഥിനികളെ നിർബന്ധിച്ച് നടപടിക്ക് വിധേയമാക്കിയെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിശദമാക്കിയത്. ഷർട്ട് ഊരി മാറ്റി ബ്ലേസർ മാത്രം ധരിച്ച്  ഭയന്ന നിലയിൽ വീട്ടിലെത്തിയ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡെപ്യൂട്ടി കമ്മീഷണർ മാധവി മിശ്ര. 

20 ഓളം വിദ്യാർത്ഥിനികളുടെ പക്കൽ ഒരു ജോടി യൂണിഫോം ഷർട്ടുണ്ടായിരുന്നതിനാൽ ഇവർക്ക് ഷർട്ട് മാറി പുതിയവ ധരിച്ച് വീട്ടിലേക്ക് മടങ്ങാനായി. എന്നാൽ ശേഷിച്ച വിദ്യാർത്ഥിനികൾക്ക് പുരുഷ അധ്യാപകരുടെ മുന്നിൽ വച്ച് വസ്ത്രം മാറേണ്ടി വന്നതായും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. കുട്ടികൾക്കുണ്ടായ മാനസിക പീഡനത്തിനും നാണക്കേടിനും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച രക്ഷിതാക്കൾ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തുകയായിരുന്നു. ശനിയാഴ്ചയാണ് രക്ഷിതാക്കൾ വിഷയത്തിൽ പരാതി നൽകിയത്. വെള്ളിയാഴ്ച സ്കൂൾ അടച്ചിരുന്നു. 

വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പൊലീസ്‌ ചമഞ്ഞ്‌ തട്ടിയത് ഒന്നരകോടി, യുവാവ് പിടിയിൽ

ഷർട്ട് ഊരി മാറ്റാനുള്ള നിർദ്ദേശം നിർബന്ധിതമായി പാലിക്കുന്നത് ചിത്രീകരിക്കാതിരിക്കാനായി വിദ്യാർത്ഥിനികളുടെ ഫോണുകൾ പിടിച്ച് വച്ചതായും രക്ഷിതാക്കൾ ആരോപിക്കുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ഡിഇഒ, ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസർ, സബ് ഡിവിഷണൽ പൊലീസ് ഓഫീസർ, ഝാരിയ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരുടെ സംഘമാണ് ആരോപണം അന്വേഷിക്കുന്നത്. പ്രിൻസിപ്പാളിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഝാരിയ എംഎൽഎ രാഗ്നി സിംഗ് നടത്തിയിട്ടുള്ളത്. ദൌർഭാഗ്യകരവും നാണക്കേടും  നിറഞ്ഞ നടപടിയെന്നും അപലപിക്കുന്നതായും രാഗ്നി സിംഗ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ