യെദ്യൂരിയപ്പ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് കർണാടക ബിജെപി നേതാവ്

Published : Oct 20, 2020, 04:48 PM IST
യെദ്യൂരിയപ്പ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് കർണാടക ബിജെപി നേതാവ്

Synopsis

77-കാരനായ യെ​ദ്യൂരിയപ്പയെ മാറ്റി ലിം​ഗായത്ത് സമുദായത്തിൽ നിന്നുള്ള മറ്റൊരാളെ ക‍‍ർണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബിജെപി നേതൃത്വത്തിനിടയിൽ ശക്തമാണ്. 

ബെംഗളൂരു: കർണാടക ബിജെപിയിലെ ഭിന്നത പരസ്യമാക്കി ബിജെപി നേതാവിൻ്റെ പ്രസ്താവന. യെദ്യൂരിയൂരപ്പ അധികകാലം കർണാടക മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്നും അദ്ദേഹത്തെ മാറ്റാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ബസനഗൗഡ യെത്നാൽ പറഞ്ഞു. 

യെദ്യൂരിയപ്പയ്ക്ക് പകരം ഉത്തര ക‍ർണാടകയിൽ നിന്നുള്ള ഒരു നേതാവായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും ബിജെപിയുടെ ഭൂരിപക്ഷം എംഎൽഎമാരും ഉത്തര ക‍ർണാടക മേഖലയിൽ നിന്നായതിനാൽ അടുത്ത മുഖ്യമന്ത്രിയും ഇവിടെ നിന്നായിരിക്കുമെന്നും ബസന​ഗൗഡ പാ‍ർട്ടി പരിപാടിയിൽ പറയുന്നു. 

ക‍ർണാടക മന്ത്രിസഭയിൽ പ്രാ​ദേശിക സന്തുലനം ഉറപ്പു വരുത്തണമെന്നും ഉത്തര കർണാടകയിൽ നിന്നുള്ള കൂടുതൽ എംഎൽഎമാരെ മന്ത്രിസഭയിൽ ചേർക്കണമെന്നും നേരത്തെ ബസന​ഗൗഡ യെദ്യൂരിയപ്പയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ അടക്കമുള്ളവർ ബസന​ഗൗഡയുടെ അഭിപ്രായം തള്ളി രംഗത്തെത്തി.

77-കാരനായ യെ​ദ്യൂരിയപ്പയെ മാറ്റി ലിം​ഗായത്ത് സമുദായത്തിൽ നിന്നുള്ള മറ്റൊരാളെ ക‍‍ർണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബിജെപി നേതൃത്വത്തിനിടയിൽ ശക്തമാണ്. അതേസമയം ക‍‍ർണാടകയിൽ അധികാരം പിടിക്കാൻ മുന്നിൽ നിന്ന യെദ്യൂരിയപ്പയെ മുഖ്യമന്ത്രി കസേരയിൽ നിന്നും മാറ്റിയാൽ ഉണ്ടാവുന്ന പ്രത്യാഘാതം കേന്ദ്ര നേതൃത്വത്തിനും ബോധ്യമുണ്ട്. യെദ്യൂരിയപ്പ മകനെ പിൻ​ഗാമിയാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ബിജെപി നേതാക്കൾക്കിടയിൽ ശക്തമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം