കർണാടക മുഖ്യമന്ത്രിപദം: കാത്തിരിക്കൂ, തീരുമാനം ഉടനെന്ന് കെ.സി വേണുഗോപാൽ

Published : May 16, 2023, 11:03 PM ISTUpdated : May 16, 2023, 11:12 PM IST
കർണാടക മുഖ്യമന്ത്രിപദം: കാത്തിരിക്കൂ, തീരുമാനം ഉടനെന്ന് കെ.സി വേണുഗോപാൽ

Synopsis

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയുമായുള്ള കൂടിക്കാഴ്ച്ച് ശേഷമാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. നേരത്തെ, ഖാർ​ഗെ, ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും സംസാരിച്ചിരുന്നു. എന്നാൽ തുടർ ചർച്ച ഉണ്ടാവുന്നതിനാണ് സാധ്യത. 

ബെം​ഗളൂരു: കർണാടകയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കൂ, തീരുമാനം ഉടനെ ഉണ്ടാവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയുമായുള്ള കൂടിക്കാഴ്ച്ച് ശേഷമാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. നേരത്തെ, ഖാർ​ഗെ, ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും സംസാരിച്ചിരുന്നു. എന്നാൽ തുടർ ചർച്ച ഉണ്ടാവുന്നതിനാണ് സാധ്യത. 

അതേസമയം, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടർ ചർച്ചകൾക്ക് സാധ്യതയെന്നാണ് വിവരം. ഖാർ​ഗെയുമായുള്ള ചർച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിരിക്കുകയാണ്. അതേസമയം, ഇരുവരുമായും ചർച്ച നടത്തിയ ഖാർഗെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ബെം​ഗളൂരുവിൽ നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്. 

കർണാടക തെര‍ഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ ഹുങ്കിനുള്ള മറുപടി, രാജ്യത്തിന്റെ മുന്നോട്ടുപോക്കിനുള്ള സൂചന

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്ത യോ​ഗത്തിലാണ് ധാരണയായത്. ഡി കെ ശിവകുമാ‍റിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുട‍ർന്ന് ഡികെ സോണിയാ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയ​ഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

2024ൽ ബിജെപി നൂറ് തികക്കില്ലെന്ന് മമത, ബിജെപി അവസാനിച്ചെന്ന് തേജസ്വി; പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം ഇങ്ങനെ..

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല
ലക്ഷദ്വീപിലെ വാഹന നിയന്ത്രണം തത്കാലമില്ലെന്ന് ഭരണകൂടം; ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും