കേരളത്തിലെ ദേശീയപാത തകർച്ച: 'കാരണങ്ങൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ 5 വർഷമായി പഠനം നടത്തിയിട്ടില്ല'; സഭയിൽ നിതിൻ ​ഗഡ്കരി

Published : Jul 24, 2025, 07:48 PM ISTUpdated : Jul 24, 2025, 07:49 PM IST
Nitin Gadkari

Synopsis

മെയ് 19 ന് മലപ്പുറം ജില്ലയിലെ കൂരിയാട് പാലത്തിന് സമീപം നിർമ്മാണത്തിലിരുന്ന എൻഎച്ച്-66 ന്റെ ഒരു ഭാഗം ഇടിഞ്ഞുവീണിരുന്നു.

ദില്ലി: കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത തകർച്ചയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ അഞ്ച് വർഷമായി ഒരു ശാസ്ത്രീയ പഠനമോ സാങ്കേതിക വിലയിരുത്തലോ നടത്തിയിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ സ്ഥിരീകരിച്ചു. കേരളത്തിലുടനീളം നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത 66 (എൻ‌എച്ച്-66) ന്റെ നിരവധി ഭാഗങ്ങളിൽ സമീപ മാസങ്ങളിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നും ഭാഗികമായി തകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിൽ ഉണ്ടാകുന്ന ഏതെങ്കിലും നാശനഷ്ടങ്ങൾ അതത് കൺസെഷനർമാരോ കരാറുകാരോ സ്വന്തം ചെലവിൽ പരിഹരിക്കണമെന്നും ഗഡ്കരി ഇന്ന് സ്ഥിരീകരിച്ചു.

മെയ് 19 ന് മലപ്പുറം ജില്ലയിലെ കൂരിയാട് പാലത്തിന് സമീപം നിർമ്മാണത്തിലിരുന്ന എൻഎച്ച്-66 ന്റെ ഒരു ഭാഗം ഇടിഞ്ഞുവീണിരുന്നു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ദുർബല മേഖലകളെ തിരിച്ചറിയുന്നതിലും സ്ഥലത്തിനനുസരിച്ചുള്ള എഞ്ചിനീയറിംഗ് നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടതിന്റെ ഫലമായാണ് സംസ്ഥാനത്തെ NH-66 ലെ നിരവധി റോഡുകളിൽ കുഴികളും വിള്ളലുകളും ഉണ്ടായതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. മെയ് 12 ന് കാസർഗോഡിലെ ചെറുവത്തൂരിനടുത്ത് ദേശീയപാത നിർമ്മാണത്തിനിടെ ഒരു കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് 18 വയസ്സുള്ള നിർമ്മാണ തൊഴിലാളി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കേരള യൂണിറ്റ്, 2024 സെപ്റ്റംബറിൽ കാസർഗോഡിലെ ബേവിഞ്ചി, തെക്കിൽ, വീരമലക്കുന്ന്, മട്ടലായി കുന്നുകൾ എന്നിവിടങ്ങളിൽ വിലയിരുത്തൽ നടത്തി. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജിഎസ്ഐയോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM) പ്രോജക്ടുകളിൽ 15 വർഷത്തേക്ക് റോഡുകൾ പരിപാലിക്കാൻ കരാറുകാർ ബാധ്യസ്ഥരാണ്. മെയ് 19 ലെ റോഡ് തകർച്ചയെ തുടർന്ന് കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. തുടർന്ന്, കേന്ദ്ര സർക്കാർ കെഎൻആർ കൺസ്ട്രക്ഷൻസിനെ രണ്ട് വർഷത്തേക്ക് വിലക്കി. രണ്ടംഗ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, പ്രോജക്ട് കൺസൾട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റിനെതിരെ (എച്ച്ഇസി) കേന്ദ്രം ശിക്ഷാ നടപടികൾ സ്വീകരിച്ചു.

മെയ് 19 ലെ സംഭവത്തിനുശേഷം, കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ NH-66 പദ്ധതികളിലും തകർച്ചക്ക് സാധ്യതയുള്ള സ്ഥലങ്ങൾ വിലയിരുത്തുന്നതിനും ഉചിതമായ പരിഹാര നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി കേന്ദ്രം ഒരു വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചു. കമ്മിറ്റി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്