ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിന് ഒഴുകിയെത്തി തീർത്ഥാടകർ; ഹെലികോപ്ടറിൽ പുഷ്പവൃഷ്ടിയുമായി യോഗി സർക്കാർ

Published : Feb 03, 2025, 04:04 PM IST
ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിന് ഒഴുകിയെത്തി തീർത്ഥാടകർ; ഹെലികോപ്ടറിൽ പുഷ്പവൃഷ്ടിയുമായി യോഗി സർക്കാർ

Synopsis

ഓരോ സ്നാന സമയത്തും 20 ക്വിന്‍റൽ റോസാദളങ്ങളാണ് പുഷ്പവൃഷ്ടിക്കായി ഉപയോഗിക്കുന്നത്

മഹാകുംഭ് നഗർ: മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വൻ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. യോഗി സർക്കാർ ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി. 

ഇന്ന് രാവിലെ 6:30 നാണ് അഖാരകൾ അമൃത് സ്‌നാനം ആരംഭിച്ചത്. നിരവധി പേർ അതിരാവിലെ ത്രിവേണി സംഗമത്തിലേക്കുള്ള യാത്ര ആരംഭിച്ചു. എല്ലാ ഘാട്ടുകളിലും അഖാരകളിലും  ഭക്തരുടെയും സന്യാസിമാരുടെയും നാഗ സന്യാസിമാരുടെയും മേൽ റോസാദളങ്ങൾ പതിച്ചു. ഓരോ സ്നാന സമയത്തും 20 ക്വിന്‍റൽ റോസാദളങ്ങളാണ് പുഷ്പവൃഷ്ടിക്കായി ഉപയോഗിക്കുന്നത്. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്‌നാൻ, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്നാൻ എന്നീ അവസരങ്ങളിലും യുപി  സർക്കാർ  പുഷ്പവൃഷ്ടി നടത്തിയിരുന്നു. 

ജനുവരി 13 മുതൽ സ്‌നാനം ചെയ്‌തവരുടെ ആകെ എണ്ണം 34.97 കോടിയായി. ഇവരിൽ 10 ലക്ഷം പേർ സന്യാസിമാരാണ്. രണ്ടാം അമൃതസ്‌നാന ദിവസമുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

കുംഭമേള ദുരന്തം: പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ