കൊല്‍ക്കത്ത ജനസാഗരം; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് കൂറ്റന്‍ റാലി

Published : Feb 28, 2021, 08:15 PM ISTUpdated : Feb 28, 2021, 08:20 PM IST
കൊല്‍ക്കത്ത ജനസാഗരം; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത് കൂറ്റന്‍ റാലി

Synopsis

തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം വലിയ ശക്തിയാകുമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു.  

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം-കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. പതിനായിരങ്ങളെ അണിനിരത്തിയാണ് എല്‍ഡിഎഫും കോണ്‍ഗ്രസും റാലി സംഘടിപ്പിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം വലിയ ശക്തിയാകുമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

സിപിഎമ്മും കോണ്‍ഗ്രസും കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്ന്

മുതിര്‍ന്ന സിപിഎം നേതാവ് ബിമന്‍ ബസു റാലിയില്‍ പങ്കെടുക്കാനെത്തി. പരിപാടിയില്‍ എത്താന്‍ സാധിക്കാത്തത് കനത്ത വേദനയാണെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പ്രതികരിച്ചു. ബംഗാളില്‍ മമതാ ബാനര്‍ജി ജനാധിപത്യം ഇല്ലാതാക്കിയെന്നും ബിജെപിയുടെ ബി ടീമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ബാസ് സിദ്ദീഖി ആരോപിച്ചു. കോണ്‍ഗ്രസും സിപിഎമ്മും നേതൃത്വം നല്‍കുന്ന മതേതര ചേരി തൃണമൂലിനെയും ബിജെപിയെയും തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബിജെപിയും തൃണമൂലും തമ്മിലുള്ള മത്സരമായിരിക്കില്ല തെരഞ്ഞെടുപ്പെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കൂറ്റന്‍ റാലിയെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'
'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത