ആവർത്തിച്ച് പറഞ്ഞു, പിന്മാറിയില്ലെന്ന് ബിഎസ്എഫ്; ഗുജറാത്ത് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വധിച്ചു

Published : May 24, 2025, 12:59 PM ISTUpdated : May 24, 2025, 05:01 PM IST
ആവർത്തിച്ച് പറഞ്ഞു, പിന്മാറിയില്ലെന്ന് ബിഎസ്എഫ്; ഗുജറാത്ത് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വധിച്ചു

Synopsis

ഗുജറാത്ത് അതിർത്തിയിൽ പാകിസ്ഥാൻ ചാരനെന്ന് സംശയിക്കുന്നയാളെ ബിഎസ്എഫ് വെടിവച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ വ്യക്തി വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യന്‍ സുരക്ഷാ വേലിക്കടുത്തെത്തിയപ്പോഴായിരുന്നു സംഭവം. ഇയാളോട് അതിർത്തി കടക്കരുതെന്ന് ബിഎസ്എഫ് ജവാന്മാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതും അവഗണിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തത്.

നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പാക്കിസ്ഥാന്‍ സ്വദേശിയെന്ന് സേന സ്ഥിരീകരിച്ചിട്ടുണ്ട്.  ഇയാളെക്കുറിച്ച് അന്വേഷണം തുടങ്ങി. പാക് ഭീകരസംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. നുഴഞ്ഞുകയറ്റം ഉണ്ടായതോടെ ഗുജറാത്ത് ബനസ്‌കന്ത, കച്ച് ജില്ലകളിലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ ബിഎസ്എഫ് ജവാന്മാർ നിരീക്ഷണം വർധിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം