വിവാഹത്തിനായി യുവാവ് സൈക്കിള്‍ ചവിട്ടിയത് 850 കിലോമീറ്റര്‍, യാത്ര അവസാനിച്ചത് ക്വാറന്റൈന്‍ സെന്ററില്‍

Published : Apr 19, 2020, 03:04 PM ISTUpdated : Apr 21, 2020, 04:33 PM IST
വിവാഹത്തിനായി യുവാവ് സൈക്കിള്‍ ചവിട്ടിയത് 850 കിലോമീറ്റര്‍, യാത്ര അവസാനിച്ചത് ക്വാറന്റൈന്‍ സെന്ററില്‍

Synopsis

രാവും പകലുമായി ഒരാഴ്ചയോളം 24കാരനായ സോനു സൈക്കിള്‍ ചവിട്ടി. ഒപ്പം മൂന്ന് സുഹൃത്തുക്കളും...  

ലക്‌നൗ: ഉത്തര്‍പ്രദേശിലെ, നോപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലയില്‍ വച്ചായിരുന്നു സോനു കുമാര്‍ ചൗഹാന്റെ ന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ പഞ്ചാബിലെ ലുധിയാനയിലുള്ള സോനുവിന് വിവാഹത്തിനെത്തുക എളുപ്പമായിരുന്നില്ല. 

രാവും പകലുമായി ഒരാഴ്ചയോളം 24കാരനായ സോനു സൈക്കിള്‍ ചവിട്ടി. ഒപ്പം മൂന്ന് സുഹൃത്തുക്കളും. 850 കിലോമീറ്ററാണ് തന്റെ വിവാഹത്തിനായി ഇയാള്‍ സൈക്കിള്‍ ചവിട്ടിയത്. എന്നാല്‍ ആ യാത്ര അവസാനിച്ചത് വിവാഹ വേദിയിലായിരുന്നില്ല. ഞായറാഴ്ച ബല്‍റാപൂരിലെ ക്വാറന്റൈന്‍ സെന്ററിലായിരുന്നു. 

ഇവര്‍ പിടിയിലായ മഹാരാജ്ഗഞ്ചില്‍ നിന്ന് 150 കിലോമീറ്റര്‍ അകലൊണ് സോനുവിന്റെ വീട്. ലുധിയാനയിലെ ടൈല്‍ ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. യാത്രക്കിടെ ഇവര്‍ അധികൃതരുടെ പിടിയിലാകുകയും നാല് പേരെയും ക്വാറന്റൈല്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

''150 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഞാന്‍ വീട്ടില്‍ എത്തുമായിരുന്നു. ആര്‍ഭാടമായി അല്ല, ലളിതമായി വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അധികൃതര്‍ അനുവദിക്കുന്നില്ല...'' - സോനു പറഞ്ഞു. 

എന്നാല്‍ ആരോഗ്യമാണ് പ്രധാനമെന്നും വിവാഹം പിന്നീട് നടത്താമെന്നും നിമിഷങ്ങള്‍ക്ക് ശേഷം സോനു തന്നെ കൂട്ടിച്ചേര്‍ത്തു. 14 ദിവസത്തിനുള്ളില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ ഇവരെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല