Maoists : ആയുധങ്ങള്‍ കടത്താന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു, ഥാര്‍; വെളിപ്പെടുത്തല്‍

Published : Jan 10, 2022, 01:17 PM IST
Maoists : ആയുധങ്ങള്‍ കടത്താന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യു, ഥാര്‍; വെളിപ്പെടുത്തല്‍

Synopsis

അമിര്‍ചന്ദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വിലകൂടി ടെന്റുകളും സ്ലീപ്പിംഗ് ബാഗുകളും മാവോയിസ്റ്റ് ലഘുലേഖകളും 3.25 ലക്ഷം രൂപയും കണ്ടെടുത്തു. ബിഎംഡബ്ല്യു കാറും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. 

റാഞ്ചി: ഝാര്‍ഖണ്ഡില്‍  (Jharkhand) ആയുധങ്ങള്‍ ( Weapon) വിതരണം ചെയ്യാന്‍ മാവോയിസ്റ്റ് നേതാക്കള്‍ (Maoists) ബിഎംഡബ്ല്യു, ഥാര്‍ (BMW, THar)  തുടങ്ങിയ ആഡംബര കാറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് അറസ്റ്റിലായ അംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നരക്കോടി വരെ വില വരുന്ന കാറുകളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക മുതലാളിമാരില്‍ നിന്നും വലിയ ലെവി വാങ്ങിയാണ് മാവോയിസ്റ്റ് നേതാക്കള്‍ കാറുകളും ആയുധങ്ങളും വാങ്ങുന്നത്. മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ചിലരെ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

റാഞ്ചിയിലെ  ധാബയില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡിനിടെയാണ് പിഎല്‍എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സിം കാര്‍ഡുകള്‍ വാങ്ങാനെത്തിയ അമിര്‍ചന്ദ് കുമാര്‍, ആര്യ കുമാര്‍ സിംഗ്, ഉജ്വല്‍ കുമാര്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന നിവേശ് കുമാര്‍, ശുഭം കുമാര്‍, ധ്രുവ് കുമാര്‍ എ ബിഎംഡബ്ല്യു കാറിലും ഥാര്‍ ജീപ്പിലും രക്ഷപ്പെട്ടു. പിഎല്‍എഫ്ഐ തലവന്‍ ദിനേശ് ഗോപ്പിന്റെ സ്‌ക്വാഡിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അമിര്‍ചന്ദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വിലകൂടി ടെന്റുകളും സ്ലീപ്പിംഗ് ബാഗുകളും മാവോയിസ്റ്റ് ലഘുലേഖകളും 3.25 ലക്ഷം രൂപയും കണ്ടെടുത്തു. ബിഎംഡബ്ല്യു കാറും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ദിനേഷ് ഗോപിനുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ആയുധങ്ങള്‍ കടത്താനും മാവോയിസ്റ്റുകള്‍ക്ക് എത്തിക്കാനും ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം