'വിവാഹം കഴിക്കണമെങ്കിൽ ഇപ്പോൾ കഴിച്ചോളൂ, തെരഞ്ഞെടുപ്പിന് ശേഷമെങ്കിൽ അറസ്റ്റുണ്ടാകും'-എംപിയോട് അസം മുഖ്യമന്ത്രി

Published : Mar 31, 2024, 10:09 AM ISTUpdated : Mar 31, 2024, 10:11 AM IST
'വിവാഹം കഴിക്കണമെങ്കിൽ ഇപ്പോൾ കഴിച്ചോളൂ, തെരഞ്ഞെടുപ്പിന് ശേഷമെങ്കിൽ അറസ്റ്റുണ്ടാകും'-എംപിയോട് അസം മുഖ്യമന്ത്രി

Synopsis

'എനിക്കറിയാവുന്നിടത്തോളം, അദ്ദേഹത്തിന് ഒരു ഭാര്യയുണ്ട്. അയാൾക്ക് രണ്ടോ മൂന്നോ വിവാഹം കഴിക്കാം, പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ബഹുഭാര്യത്വം നിർത്തും'.

ഗുവാഹത്തി: എംപി ബദ്റുദ്ദീൻ അജ്മലിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രം​ഗത്ത്. എംപിക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കിൽ തെരഞ്ഞെടുപ്പിന് മുമ്പ് വിവാഹം കഴിയ്ക്കണമെന്നും അല്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി രം​ഗത്തുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം നിയമവിരുദ്ധമാകുമെന്നും ശർമ്മ പറഞ്ഞു.

എനിക്ക് പ്രായമായെന്ന് എന്ന് കോൺഗ്രസിലെ ആളുകളായ റാക്കിബുൾ ഹുസൈൻ പറയുന്നു. പക്ഷേ എനിക്ക് ഇപ്പോഴുമൊരു വിവാഹം കഴിക്കാൻ കഴിയുന്നത്ര ശക്തിയുണ്ട്. .മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിലും എനിക്ക് വിവാഹം ചെയ്യാനുള്ള കരുത്തുണ്ട്- ശനിയാഴ്ച നടന്ന റാലിക്കിടെ അദ്ദേഹം പറഞ്ഞു. അതിന് മറുപടിയായാണ് മുഖ്യമന്ത്രി രം​ഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം അസമിൽ യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കും. അതിനുശേഷം അദ്ദേഹം വിവാഹം കഴിക്കുകയാണെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Read More... ബിജെപി പോസ്റ്ററില്‍ കേരളത്തിലെ ജെഡിഎസ് നേതാക്കള്‍; നിലപാട് വ്യക്തമാക്കി മാത്യു ടി തോമസും കെ. കൃഷ്ണന്‍കുട്ടിയും

എനിക്കറിയാവുന്നിടത്തോളം, അദ്ദേഹത്തിന് ഒരു ഭാര്യയുണ്ട്. അയാൾക്ക് രണ്ടോ മൂന്നോ വിവാഹം കഴിക്കാം, പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ബഹുഭാര്യത്വം നിർത്തും. അതിനുള്ള ഒരുക്കം പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7 എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്