യുക്രൈനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍

Published : Sep 15, 2022, 10:17 PM ISTUpdated : Sep 15, 2022, 10:19 PM IST
യുക്രൈനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക്  പ്രവേശനം നൽകാനാവില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍

Synopsis

ദേശീയ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരം അങ്ങനെ ഒരു നിയമമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. 

ദില്ലി: യുദ്ധം കാരണം യുക്രൈനിൽ നിന്നും പഠനം പാതിവഴിയിൽ നിര്‍ത്തി മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരം അങ്ങനെ ഒരു നിയമമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. 

രാജ്യത്തെ പ്രവേശന പരീക്ഷകളിൽ മെറിറ്റ് നേടാത്ത വിദ്യാർത്ഥികൾ ആണ് പുറത്തേക്ക് പോയത്. ഇവരെ ഇന്ത്യയിലെ കോളേജുകളിൽ പ്രവേശിപ്പിക്കുന്നത് പരാതികൾക്ക് ഇടയാക്കും. രാജ്യത്തെ സ്വകാര്യ കോളജുകളിലെ ഫീസ് ഇവർക്ക് താങ്ങാനാവില്ലെന്നും കേന്ദ്രത്തിൻ്റെ  സത്യവാങ്ങ്മൂലത്തിൽ പറയുന്നു.  

യുക്രൈനിലെ അണക്കെട്ട് തകർത്ത് റഷ്യൻ സൈന്യം 

മോസ്കോ: യുക്രൈനിലെ അണക്കെട്ട് മിസൈൽ ആക്രമണത്തിൽ തകർത്ത് റഷ്യ. കിഴക്കൻ യുക്രൈൻ നഗരമായ ക്രീവിലെ റിയയിലെ ജലസംഭരണിയാണ് റഷ്യ തകർത്തത്. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയുടെ ജന്മനാടാണ് ക്രീവി റിയ. സമീപപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. യുക്രൈൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ റഷ്യക്ക് അപ്രതീക്ഷിത
തിരിച്ചടി നൽകിയിരുന്നു. ഇതോടെയാണ് അണക്കെട്ടുകളും വൈദ്യുതി നിലങ്ങളും അടക്കം പ്രധാന കേന്ദ്രങ്ങൾക്ക്
നേരെ റഷ്യ ആക്രമണം ശക്തമാക്കിയത്. 

സിബിഐ കേസിലെ പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങളുമായി ബിജെപി; മദ്യനയ അഴിമതി ആരോപണത്തിൽ എഎപിക്ക് പുതിയ കുരുക്ക്?

ഡി കെ ശിവകുമാറിന് വീണ്ടും കുരുക്കിട്ട് ഇഡി; ജോഡോ യാത്രക്കിടെ ഹാജരാകാന്‍ നോട്ടീസ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്