വിവാഹശേഷം തടി കൂടി, ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

Published : Sep 03, 2022, 10:40 PM ISTUpdated : Sep 03, 2022, 10:53 PM IST
വിവാഹശേഷം തടി കൂടി, ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

Synopsis

ദമ്പതികൾക്ക് ഏഴു വയസ്സുള്ള ഒരു മകനുമുണ്ട്. ഓഗസ്റ്റ് 28 ന് സൽമാൻ മറ്റ് അഞ്ച് പേർക്കൊപ്പം മാതാപിതാക്കളുടെ വീട്ടിലെത്തി തന്നെ മർദിച്ചതായി യുവതി പരാതിയിൽ പറയുന്നു

മീററ്റ്: വിവാഹശേഷം വണ്ണം കൂടിയതിനെ തുടർന്ന് ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. മീററ്റിലെ താമസക്കാരിയായ നസ്മ ബീഗം (28) ആണ് ഭർത്താവ് മൊഹമ്മദ് സൽമാനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇരുവരും എട്ട് വർഷമായി വിവാഹിതരാണ്. വിവാഹം കഴിഞ്ഞ് തടി കൂടിയതിനാൽ വർഷങ്ങളായി ഭർത്താവ് തന്നെ പീഡിപ്പിക്കുകയാണെന്ന് ഇവർ പരാതിയിൽ ആരോപിച്ചു. 

പരാതിയെത്തുടർന്ന്, 2019 ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിന്റെ 3/4 വകുപ്പും ഐപിസിയുടെ പ്രസക്തമായ വകുപ്പുകളും ഉൾപ്പെടുത്തി സൽമാനെതിരെ പൊലീസ് കേസെടുത്തു. കിത്തോർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭർത്താവ് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് സ്ത്രീ ആരോപിക്കുന്നു. ഇതേ തുടർന്ന് കഴിഞ്ഞ മാസം മുതൽ യുവതി മാതാപിതാക്കളോടൊപ്പമാണ് താമസം.

ദമ്പതികൾക്ക് ഏഴു വയസ്സുള്ള ഒരു മകനുമുണ്ട്. ഓഗസ്റ്റ് 28 ന് സൽമാൻ മറ്റ് അഞ്ച് പേർക്കൊപ്പം മാതാപിതാക്കളുടെ വീട്ടിലെത്തി തന്നെ മർദിച്ചതായി യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിന്നീട് മുത്തലാഖ് ചൊല്ലി പിരിഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കോട്വാലി മീററ്റ് സർക്കിൾ ഓഫീസർ അരവിന്ദ് കുമാർ ചൗരസ്യ പറഞ്ഞു.

നിതീഷ് കുമാറിന്‍റെ മടയില്‍ പണി കൊടുത്ത് ബിജെപി; ജെഡിയുവിന് വന്‍ തിരിച്ചടി

ഇംഫാല്‍: എന്‍ഡിഎ വിട്ട നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായി മണിപ്പൂരിലെ എംഎല്‍മാർ കൂട്ടത്തോടെ ബിജെപിയില്‍ ചേർന്നു. സംസ്ഥാനത്തെ ആറ് ജെഡിയു എംഎല്‍മാരില്‍ അഞ്ച് പേരാണ് ബിജെപിയില്‍ ചേർന്നിട്ടുള്ളത്. എംഎല്‍എമാരുടെ പാർട്ടി മാറ്റം സ്പീക്കർ അംഗീകരിച്ചു. പാറ്റ്നയില്‍ ജെഡിയു ദേശീയ നിർവാഹക സമിതി യോഗം നാളെ നടക്കാനിരിക്കെയാണ് കൂടുമാറ്റം.  ബിജെപിയുടെ ധാർമികത എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ജെഡിയു പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് ജെ‍ഡിയു മണിപ്പൂരില്‍ വിജയം നേടിയത്.  ഇപ്പോള്‍, എംഎല്‍എമാരായ കെ എച്ച് ജോയ്‍കിഷന്‍, എന്‍ സനറ്റെ, എം ഡി അച്ചബ് ഉദ്ദിന്‍, മുന്‍ ഡിജിപി കൂടിയായ എല്‍ എം ഖൗത്തെ, തംഗ്‍ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ, ബിഹാറിലെ അടിക്ക് നിതീഷ് കുമാറിന് ബിജെപി കനത്ത തിരിച്ചടി നല്‍കിയിരുന്നു. സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡ‍ിക്കും കോണ്‍ഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിന്‍റെ പാര്‍ട്ടിക്ക് അരുണാചല്‍ പ്രദേശിലുള്ള ഏക എംഎല്‍എയെ സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപി തിരിച്ചടി നല്‍കിയത്.

ഏറ്റവും ഒടവില്‍ എംഎല്‍എയായ ടെച്ചി കാസോ ബിജെപിയില്‍ ചേര്‍ന്നതതോടെയാണ് അരുണാചലില്‍ ജെഡിയുവിന്‍റെ പതനം പൂര്‍ത്തിയായത്. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് മാത്രമായി 49 എംഎല്‍എമാരായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്