മൂന്നൂറിലേറെ പേര്‍ ചികിത്സയില്‍, രണ്ടുമരണം; രോഗകാരണം അറിയാതെ ആശങ്കയില്‍ ആന്ധ്രയിലെ ഏലൂര്‍ നഗരം

Published : Dec 07, 2020, 05:17 PM IST
മൂന്നൂറിലേറെ പേര്‍ ചികിത്സയില്‍, രണ്ടുമരണം; രോഗകാരണം അറിയാതെ ആശങ്കയില്‍ ആന്ധ്രയിലെ ഏലൂര്‍ നഗരം

Synopsis

ശനിയാഴ്ച മുതലാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരില്‍ ആളുകൾ പെട്ടെന്ന് തളർന്നു വീഴാന്‍ തുടങ്ങിയത്. പലർക്കും കടുത്ത തലവേദനയും തളർച്ചയും ചർദിയുമുണ്ടായി. ഒരു പുരുഷനും സ്ത്രീയും ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഏലൂര്‍: ആന്ധ്രാപ്രദേശ് ഏലൂരില്‍ അജ്ഞാതരോഗം ബാധിച്ചവരുടെ എണ്ണം 350 കടന്നു. മരണം രണ്ടായി. പ്രദേശത്തെ കുടിവെള്ളത്തിന് പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമായതോടെ സംഭവത്തില്‍ നിഗൂഢത വർദ്ദിക്കുകയാണ്. ശനിയാഴ്ച മുതലാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരില്‍ ആളുകൾ പെട്ടെന്ന് തളർന്നു വീഴാന്‍ തുടങ്ങിയത്. പലർക്കും കടുത്ത തലവേദനയും തളർച്ചയും ചർദിയുമുണ്ടായി. ഒരു പുരുഷനും സ്ത്രീയും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സ തേടിയവരില്‍ 46 കുട്ടികളും 76 സ്ത്രീകളുമുണ്ട്. വിജയവാഡയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ പുരോഗമിക്കുന്നത്.

രോഗത്തിന്‍റെ കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതർക്കായിട്ടില്ല. പ്രദേശത്തെ കുടിവെളളത്തില്‍ മാലിന്യം കലർന്നതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ വെള്ളത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി കൃഷ്ണ ശ്രീനിവാസ പറഞ്ഞു. ചികിത്സ തേടിയവരുടെ സെല്‍ സെന്‍സിറ്റിവിറ്റി പരിശോധനയും , സെറിബ്രല്‍ സ്പൈനല്‍ ഫ്ലൂയിഡ് പരിശോധനയും തുടങ്ങി. ഈ പരിശോധനയില്‍ രോഗ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

 രണ്ടു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. എല്ലാവരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ നൂറ്റമ്പതോളം പേർ ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് മടങ്ങിയെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ സംഘം ഏലൂരിലെത്തി. ദില്ലി എയിംസ് അധികൃതരുമായി ചർച്ച നടത്തി.  മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയും ഇന്ന് പ്രദേശത്തെത്തി രോഗികളെ കണ്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്