
ശ്രീനഗര്‍: ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍. കശ്മീരിലെ നൗഷെരയിലും അഖ്നൂറിലുമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്നു പുലർച്ചെ നിയന്ത്രണ രേഖ കടന്ന വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ബാലകോട്ടിലെ പരിശീലനകേന്ദ്രത്തിൽ ബോംബിട്ട് നിരവധി ഭീകരരെ വധിച്ചിരുന്നു.
സൈനിക നീക്കമല്ലെന്നും കരുതൽ നടപടി മാത്രമെന്നും വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം പ്രഖ്യാപിച്ചു. നാശനഷ്ടമില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam