മൊത്തം 143 പേർക്ക് സസ്പെൻഷൻ, ഇനി കേരളത്തിൽ നിന്നും ലോക്സഭയിൽ രണ്ടേ രണ്ടുപേർ മാത്രം! പ്രതിഷേധം ഇനിയെങ്ങനെ?

Published : Dec 21, 2023, 12:05 AM IST
മൊത്തം 143 പേർക്ക് സസ്പെൻഷൻ, ഇനി കേരളത്തിൽ നിന്നും ലോക്സഭയിൽ രണ്ടേ രണ്ടുപേർ മാത്രം! പ്രതിഷേധം ഇനിയെങ്ങനെ?

Synopsis

ലോക് സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എം പിമാരാണ് നടപടി നേരിട്ടത്. രാജ്യസഭയിൽ നിന്നും 46 പേരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്

ദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പാർലമെന്‍റിൽ നിന്നും ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ടത് 143 പേർ. മൂന്ന് ദിവസങ്ങളിലായാണ് ഇത്രയധികം എം പിമാരെ പാർലമെന്‍റിന്‍റെ ഇരു സഭകളിൽ നിന്നായി സസ്പെൻഡ് ചെയ്തത്. ആദ്യ ദിനം 92 പേർക്കും ഇന്നലെ 49 പേർക്കും ഇന്ന് 2 പേർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. ലോക് സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള എം പിമാരായ എ എം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇതോടെ കേരളത്തിൽ നിന്നുള്ള ലോക്സഭ അംഗങ്ങളിൽ ഇനി രണ്ടുപേർ മാത്രമാകും ഈ സമ്മേളന കാലയളവിൽ സഭയിലുണ്ടാകുക. വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയും കോഴിക്കോട് ജനപ്രതിനിധി എം കെ രാഘവനും മാത്രമാണ് നിലവിൽ സസ്പെൻഷൻ ലഭിക്കാത്തത്.

തലസ്ഥാനത്തെ കലാപഭൂമിയാക്കിയത് പിണറായിയുടെ ധാർഷ്ഠ്യം, കോണ്‍ഗ്രസിൻ്റെ സമരമുറകൾ കാണാനിരിക്കുന്നതേയുള്ളു: സുധാകരൻ

ആകെ 143 എംപിമാർക്ക് ഈ സമ്മേളന കാലയളവിൽ സസ്പെൻഷൻ ലഭിച്ചപ്പോൾ ലോക് സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എം പിമാരാണ് നടപടി നേരിട്ടത്. രാജ്യസഭയിൽ നിന്നും 46 പേരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന നേതാക്കളടക്കമുള്ളവരെയാണ് പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മല്ലികാ‍ർജ്ജുൻ ഖ‍ർഗെ എന്നിവരെ മാത്രം ഒഴിവാക്കിയപ്പോൾ കെ സി വേണുഗോപാൽ, കോൺഗ്രസിന്‍റെ ലോക് സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ഫറൂഖ് അബ്ദുള്ള, മനീഷ് തിവാരി എന്നിവർക്കെല്ലാം സസ്പെൻഷൻ ലഭിച്ചു. ശശി തരൂര്‍, കെ സുധാകരൻ, അടൂർ പ്രകാശ്, അബ്ദു സമദ് സമദാനി, കൊടിക്കുന്നിൽ സുരേഷ്, ഇ ടി മുഹമ്മദ് ബഷീർ, ബിനോയ് വിശ്വം തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ഈ സമ്മേളന കാലയളവിൽ പുറത്തായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ