അജ്ഞാത രോഗബാധ, ജമ്മു കശ്മീരിലെ രജൗരിയില്‍ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി

Published : Feb 06, 2025, 10:59 AM ISTUpdated : Feb 06, 2025, 11:07 AM IST
അജ്ഞാത രോഗബാധ, ജമ്മു കശ്മീരിലെ രജൗരിയില്‍ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി

Synopsis

രജൗരിയില്‍ രോഗം ബാധിച്ച് 45 ദിവസത്തിനിടെ മരിച്ചത് 17 പേരാണ്. 2024 ഡിസംബര്‍ 4 മുതലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് രോഗികളില്‍ കണ്ടത്. 

രജൗരി: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍  അജ്‍ഞാത രോഗം ബാധിച്ച് 17 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. കീടനാശിനി, വളം എന്നിവ വില്‍ക്കുന്ന സ്റ്റോറുകളില്‍ ബുധനാഴ്ച്ച അപ്രതീക്ഷിത പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കൃഷി വകുപ്പും ഭക്ഷ്യ വകുപ്പും പൊലീസും ഉള്‍പ്പെടുന്ന സംഘം ഒരേ സമയം ജില്ലയുടെ പല ഭാഗങ്ങളിലായി പരിശോധന ന‍ടത്തുകയായിരുന്നു. 250 ഓളം ഷോപ്പുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധയെ തുടര്‍ന്ന് ഗവണ്‍മെന്‍റ് മെഡിക്കല്‍ കൊളേജില്‍ അഡ്മിറ്റ് ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്തു.

ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി 19 വരെ രജൗരിയില്‍ മരിച്ചത് 17 പേരാണ്. മൂന്ന് കുടുംബങ്ങളില്‍ പെട്ടവരാണ് മരിച്ചവര്‍. ഇവരില്‍ 13 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും വിവാഹ സദ്യ കഴിച്ചവരാണ് മരിച്ചവരെല്ലാം. വിവാഹം നടന്ന വീട്ടിലെ ഗൃഹനാഥന്‍ അടക്കം അഞ്ചുപേരാണ് ആദ്യം ഇരയായത്. തുടര്‍ന്ന് അയല്‍പ്പക്കത്തെ രണ്ടു കുടുംബങ്ങളില്‍നിന്നായി 12 പേര്‍ മരണപ്പെട്ടു. സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചവരാണ് പൊടുന്നനെ ബോധരഹിതരായി മരിച്ചത്. 

ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് രോഗികളില്‍ കണ്ടത്. ലക്നൗവിലെ സിഎസ്ഐആര്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വിഷവസ്തു അകത്ത് ചെന്നതാണ് മരണ കാരണം എന്നാണ് കണ്ടെത്തിയത്.  ഗ്രാമത്തിലെ പൊതു ജലസംഭരണിയില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ  ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ബദാല്‍ ഗ്രാമത്തിലെത്തി പരിശോധന നടത്തുകയും രോഗബാധിതരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. രജൗരി ഗ്രാമം നിലവില്‍ കണ്‍ടെയ്ന്‍മെന്‍റ് സോണായി തുടരുകയാണ്.

Read More: കശ്മീരില്‍ നടന്ന ഒരു വിവാഹവും പിന്നാലെ സംഭവിച്ച 17 ദുരൂഹ മരണങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം