പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് അധ്യാപകന്റെ മർദ്ദനം, ചെവി തകർന്നതായി പരാതി

Published : Oct 08, 2024, 02:22 PM IST
പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് അധ്യാപകന്റെ മർദ്ദനം, ചെവി തകർന്നതായി പരാതി

Synopsis

അധ്യാപകൻ വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായി പരാതി. കേൾവിത്തകരാറിന് പിന്നാലെയാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയത്

ജോധ്പൂർ: അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായി പരാതി. കേൾവി തകരാറ് നേരിട്ട ദളിത് വിദ്യാർത്ഥി ചികിത്സ തേടേണ്ടി വന്നതിന് പിന്നാലെ അധ്യാപകനും സ്കൂളിനെതിരേയും പരാതിയുമായി രക്ഷിതാക്കൾ. ജോധ്പൂരിലെ ഒരു സ്വകാര്യ സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 

സ്കൂൾ അഡ്മിനിസ്ട്രേറ്ററിനും മൂന്ന് അധ്യാപകർക്കുമെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.നേരത്തെയും ദളിത് വിദ്യാർത്ഥിക്ക് സമാന രീതിയിലുള്ള അക്രമം അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്നതായാണ് പരാതി വിശദമാക്കുന്നത്. 

സംഭവത്തിൽ മകനെ ആക്രമിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതായാണ് രാജീവ് ഗാന്ധി നഗർ എസ്എച്ച്ഒ ദേവി ചന്ദന ധാക്ക വിശദമാക്കുന്നത്. കേരുവിലെ ശ്രീറാം പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. രാവിലെ സ്കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി. 

കുട്ടിയുടെ കർണപടത്തിന് അടിയേറ്റ് പരിക്കേറ്റെന്നാണ് പരാതി. നേരത്തെ സമാനമായ അടിയേറ്റ് ചികിത്സയിൽ ഇരിക്കുന്ന വിദ്യാർത്ഥിയ്ക്കാണ് വീണ്ടും മർദ്ദനമേറ്റതെന്നും രക്ഷിതാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്