പോക്സോ കേസ്; ബിഎസ് യെദിയൂരപ്പയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം, മൂന്ന് മണിക്കൂര്‍ നീണ്ടു

Published : Jun 17, 2024, 03:08 PM IST
പോക്സോ കേസ്; ബിഎസ് യെദിയൂരപ്പയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം, മൂന്ന് മണിക്കൂര്‍ നീണ്ടു

Synopsis

യെദിയൂരപ്പയുടെ മൊഴി ചോദ്യം ചെയ്യലിൽ വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മൊഴി കൂടി ചേർത്ത ശേഷം അതിവേഗകോടതിയിൽ കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

ബെംഗളൂരു: പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം യെദിയൂരപ്പയുടെ ചോദ്യം ചെയ്യൽ നീണ്ടു. സിഐഡി എഡിജിപി ബി കെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

യെദിയൂരപ്പയുടെ മൊഴി ചോദ്യം ചെയ്യലിൽ വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മൊഴി കൂടി ചേർത്ത ശേഷം അതിവേഗകോടതിയിൽ കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താൻ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.

ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണം; അന്വേഷണ ചുമതല എന്‍ഐഎക്ക് കൈമാറി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി