
ദില്ലി: രണ്ട് അഫ്‍ഗാന്‍ സ്വദേശികളില്‍ നിന്നും 1200 കോടിയുടെ രാസലഹരിവസ്തുക്കൾ ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ പിടികൂടി. ലക്നൗവിലെ ഒരു ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലാണ് 312 കിലോ മെത്താംഫെറ്റമൈന്‍ ലഹരിമരുന്ന് പിടികൂടിയത്. ഇവരില്‍ നിന്നും 10 കിലോ ഹെറോയിനും നേരത്തെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വന്‍ ലഹരിമരുന്ന് ശേഖരം സംബന്ധിച്ച വിവരം ലഭിച്ചത്. ഇരുവരും 2016 മുതല്‍ ഇന്ത്യയില്‍ താമസിച്ച് വരികയാണെന്നും രാജ്യത്തെ ഏറ്റവും വലിയ രാസലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണിതെന്നും ദില്ലി സ്പെഷല്‍ സെല്‍ കമ്മീഷണർ ധാലിവാൾ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam