പൂഞ്ച് ഭീകരാക്രമണം: അന്വേഷണം വേണമെന്ന് സിപിഎം, വീഴ്ച പരിശോധിക്കണമെന്ന് നാഷണൽ കോൺഫറൻസ്

Published : Apr 21, 2023, 04:52 PM ISTUpdated : Apr 21, 2023, 05:34 PM IST
പൂഞ്ച് ഭീകരാക്രമണം: അന്വേഷണം വേണമെന്ന് സിപിഎം, വീഴ്ച പരിശോധിക്കണമെന്ന് നാഷണൽ കോൺഫറൻസ്

Synopsis

അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിൽ ആക്രമണം നടത്തിയ ഏഴ് ഭീകരർക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്

ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വീഴ്ച പരിശോധിക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ  ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ഭീകരാക്രമണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പി ബിയും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ കാര്യങ്ങളെല്ലാം നന്നായി പോകുന്നുവെങ്കിൽ എന്തുകൊണ്ട് സർക്കാർ തെരഞ്ഞെടുപ്പ് നടത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. സമാധാന സാഹചര്യമാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂഞ്ചിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ സിപിഎം പിബി. ഭീകരവാദത്തെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ചു. 

അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിൽ ആക്രമണം നടത്തിയ ഏഴ് ഭീകരർക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്. ഭീകരരുടെ താവളം സൈന്യം വളഞ്ഞെന്നാണ് സൂചന.  ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് കുൽവന്ത് സിംഗിന്റെ പിതാവും രാജ്യത്തിനായി വീരമൃതു വരിച്ച സൈനികനായിരുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകനാണ് കുൽ വന്ത് സിങ്ങ്. ഈ സാഹചര്യത്തിൽ കുൽവന്തിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. 

ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. അന്വേഷണം തുടങ്ങിയ എൻഐഎ സംഘം സംഭവസ്ഥലത്ത് വിശദ പരിശോധന നടത്തി. ജമ്മു കശ്മീർ ഡിജിപിയും സ്ഥലം സന്ദർശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ