
ചെന്നൈ: ചെന്നൈയിൽ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. എംഎംകെ നേതാവ് ജവഹിറുള്ളയും മലയാളി അഭിഭാഷകരുമാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
രോഗികളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാൻ സമിതിയെ ഏർപ്പെടുത്തണം, അമ്പത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. മലയാളികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ആവശ്യപ്പെടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 1162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 23,495 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 184 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 967 പേരും ചെന്നൈയിൽ ഉള്ളവരാണ്. ചെന്നൈയിൽ ഇതുവരെ 15770 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Also: കൊവിഡ്: ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam