ഇന്ത്യയിലെ മൂന്ന് നദികളില്‍ നിന്നും പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യ നിര്‍ത്തി

Published : Mar 10, 2019, 10:01 PM ISTUpdated : Mar 10, 2019, 11:12 PM IST
ഇന്ത്യയിലെ മൂന്ന് നദികളില്‍ നിന്നും പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യ നിര്‍ത്തി

Synopsis

ഇന്ത്യയിലെ മൂന്ന് കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യ നിര്‍ത്തി. കരാര്‍ പ്രകാരം രവി, ബിയാസ് സത്ലെജ് എന്നീ നദികളിലെ വെള്ളമാണ് ഇന്ത്യ തടഞ്ഞത്.

ദില്ലി: ഇന്ത്യയിലെ മൂന്ന് കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യ നിര്‍ത്തി. കരാര്‍ പ്രകാരം രവി, ബിയാസ് സത്ലെജ് എന്നീ നദികളിലെ വെള്ളമാണ് ഇന്ത്യ തടഞ്ഞത്. രാജസ്ഥാനിലെ ബിക്കാനീറില്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ മെഗ്‍വാള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  പുല്‍വാമ ആക്രമണത്തിനും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കും പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

നിലവില്‍ പാകിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്ന 0.53 മില്ല്യണ്‍ ഖനയടി വെള്ളമാണ് ഇന്ത്യ തടഞ്ഞത്. ഇത് സംഭരിക്കുകയാണ്. ഇത് രാജസ്ഥാനോ പഞ്ചാബിനോ ആവശ്യമായി വന്നാല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം ഇത് 1960ലെ സിന്ധു നദീജല കരാറിന്‍റെ ലംഘനമല്ല. ഇന്ത്യക്ക് അവകാശമുള്ള കിഴക്കന്‍ നദികളായ മൂന്ന് നദികളിലെ വെള്ളമാണ് ഇന്ത്യ ഇപ്പോള്‍ വിതരണം തടഞ്ഞിരിക്കുന്നത്. കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്ലെജ് തുടങ്ങിയ നദികള്‍ ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. എങ്കിലും  ഈ നദികളില്‍ നിന്ന് നിലവില്‍ വെള്ളം പാകിസ്ഥാനും ലഭിക്കുന്നുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റും, കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലേറാൻ ശ്രമിക്കണമെന്നും നിതിൻ നബീൻ
'മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ഒറ്റക്ക് മത്സരിക്കും'; പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല