213 കി മീ വേഗത്തിൽ കാറ്റടിച്ചാലും അനങ്ങില്ല! 2 മലയിടുക്കൾക്കിടയിൽ ആകാശത്ത് നിന്നൊരു ഊഞ്ഞാൽ, ഇന്ത്യൻ വിസ്മയം

Published : Dec 30, 2024, 12:26 PM IST
213 കി മീ വേഗത്തിൽ കാറ്റടിച്ചാലും അനങ്ങില്ല! 2 മലയിടുക്കൾക്കിടയിൽ ആകാശത്ത് നിന്നൊരു ഊഞ്ഞാൽ, ഇന്ത്യൻ വിസ്മയം

Synopsis

ജമ്മുവിൽ നിന്ന് 80 കി.മീ അകലെ, കട്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഒരു കേബിൾ പാലമാണ് അൻജി പാലം

ശ്രീനഗര്‍: കശ്മീർ റെയിൽവേ റൂട്ടിൽ ഇന്ത്യ ഒരുക്കിയ മറ്റൊരു വിസ്മയമായി അൻജി പാലം. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കേബിൾ നിർമിത പാലമാണ് അൻജി പാലം. ദുർഘടമായ രണ്ട് മലയിടുക്കൾക്കിടയിൽ, ആകാശത്ത് നിന്നൊരു ഊഞ്ഞാൽ കെട്ടിയത് പോലെ തോന്നിപ്പിക്കും അൻജി പാലത്തിന്‍റെ വിസ്മയകാഴ്ച. ഉദ്ദംപൂർ - ബാരാമുള്ള റൂട്ടിലാണ് ഈ നിര്‍മ്മാണ വിസ്മയം.  

ജമ്മുവിൽ നിന്ന് 80 കി.മീ അകലെ, കട്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഒരു കേബിൾ പാലമാണ് അൻജി പാലം. കട്ര ഭാഗത്ത് സ്ഥലപരിമിതിയുണ്ടായിരുന്നു, അതുകൊണ്ട് അപ്രോച്ച് പാലം വേണ്ടിവന്നു. അതിനാൽ 95 ശതമാനം ജോലികളും റിയാസി ഭാഗത്ത് നിന്ന് ചെയ്ത് തീർത്താണ് പാലം പണി പൂർത്തിയാക്കിയത്. നദീതടത്തിൽ നിന്ന് 331 മീറ്റർ മുകളിലായി നിർമിച്ച പാലത്തിന് ഉയരം 193 മീറ്ററാണ്. 

അപ്രോച്ച് പാലത്തിന് ചെലവായത് 435 കോടിയാണ്. പാലത്തിന്‍റെ രണ്ടറ്റത്തും അപകടം പതിയിരിക്കുന്ന അതിദുർഘടമായ മലയിടുക്കളാണ്. രണ്ട് ഉയരങ്ങളിലുള്ള ഇടുങ്ങിയ മലപ്രദേശങ്ങളെ ബന്ധിപ്പിക്കാൻ, ഇന്ത്യൻ റെയിൽവേ നേരിട്ടത് അത്യാസാധാരണ വെല്ലുവിളികളാണ്. കൂറ്റൻ തൂണ് നിർമിച്ച്, 295 മീറ്റർ മുതൽ 82 മീറ്റർ വരെ നീളമുള്ള കേബിളുകൾ സ്ഥാപിച്ചായിരുന്നു നിർമാണം.

ഉദ്ദംപൂർ - ബാരാമുള്ള റെയിൽ റൂട്ടിൽ, ഇനി സർവീസ് തുടങ്ങാനുള്ള കട്ര-ബനിഹാൾ സെക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാണമാണ് അൻജി പാലം. അപ്രോച്ച് പാലങ്ങൾ പ്രധാനപാലവും ടണലുകളും അടക്കം പല ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് വർഷം, നാനൂറോളം ജീവനക്കാർ നടത്തിയ കഠിനപരിശ്രമം കൊണ്ടാണ് ഇന്ത്യയുടെ ആദ്യ കേബിൾ നിർമിത പാലം പൂർത്തിയാക്കിയത്.

213 കി.മീ വേഗത്തിൽ വരെ വീശുന്ന കാറ്റിനെയും ഭൂകമ്പങ്ങളെയും ആക്രമങ്ങളെയും ഒക്കെ നേരിടാൻ കരുത്തുള്ള പാലമാണ് അൻജി. പാലത്തിലുടനീളം നിരീക്ഷണ സെൻസറുകളുണ്ട്. 100 കി.മീ വേഗത്തിൽ ട്രെയിനുകൾക്ക് പാലത്തിലൂടെ കൂതിക്കാം. ഇന്ത്യൻ ഏജൻസികൾക്കൊപ്പം, ഇറ്റാലിയൻ സ്റ്റേറ്റ് റെയിൽവേയ്സ് ഗ്രൂപ്പിന്‍റെ സാങ്കേതിക വിദ്യയയുടെ സഹായത്തോടെയാണ് ഇന്ത്യൻ റെയിൽവേ താഴ്വരയിൽ വിസ്മയത്തിന്‍റെ പാലമൊരുക്കിയത്.

'ഞാൻ എന്താ ഇവിടെ, എന്താണ് സംഭവിച്ചത്...?' ഞെട്ടിച്ച വിമാനാപകടത്തെ അതിജീവിച്ചിട്ടും നടുക്കം മാറാതെ ക്രൂ മെമ്പർ

ആളും അനക്കവും ഇല്ലാത്ത സ്ഥലത്ത് വരുമ്പോൾ ഒരു തട്ട്! രാത്രിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്ക് 'എട്ടിന്‍റെ പണി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?