രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി

Published : Apr 27, 2022, 08:12 PM IST
രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി

Synopsis

മോചന കാര്യത്തിൽ ഗവർണർക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ദയാഹർജിയിൽ ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണം. അല്ലെങ്കിൽ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. 

പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയച്ചു കൊടുത്ത തമിഴ്നാട് ഗവർണറുടെ നടപടിയെയും കോടതി വിമർശിച്ചു. പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന ക്യാബിനറ്റിന്റെ ശുപാർശ മൂന്നര വർഷത്തിലധികം തീരുമാനമെടുക്കാതെ ഗവർണർ കൈവശം വെച്ചതിനെയും കോടതി വിമർശിച്ചു.

മോചന കാര്യത്തിൽ ഗവർണർക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. അല്ലാതെ രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അടുത്ത മാസം (മെയ്) നാലിന് പേരറിവാളന്റെ മോചന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല