
ചെന്നൈ: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും. ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചതായി സഹോദരൻ സത്യനാരായണ വ്യക്തമാക്കി. രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും സഹോദരൻ പറഞ്ഞു.
ഇതുവരെയുള്ള പരിശോധനാ ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സംഘം വീണ്ടും പരിധോധന നടത്തും. ശേഷമായിരിക്കും തീരുമാനം ഉണ്ടാകുക.
ചികിത്സ തുടരുകയാണെന്നും ഇത് വരെ നടത്തിയ പരിശോധനകളിൽ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ പൂർണ്ണ വിശ്രമമാണ് രജനീകാന്തിന് നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam