
അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 12:45 ഓടെ രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും. ചടങ്ങില്‍ പങ്കെടുക്കാനുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠ തിയ്യതിയില്‍ സ്ഥിരീകരണമായത്.
രാം ലല്ല പ്രാൺ പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളാൻ അയോധ്യയിൽ നിരവധി ടെന്റ് സിറ്റികൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പ്രതിഷ്ഠാ പരിപാടിയുടെ മുന്നോടിയായി, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 4000 സന്യാസിമാർക്കും 2500-3000 വിശിഷ്ട വ്യക്തികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രിയടക്കം പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ക്ഷണം ലഭിച്ചവരും ഒരേ മനസോടെ...
ക്ഷേത്ര സമർപ്പണ പരിപാടിയിൽ പ്രവേശിക്കുന്നതിന് ഒരു പ്രത്യേക പ്രോട്ടോക്കോൾ ഉള്ളതായി രാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കുന്നു. ക്ഷണക്കത്തിലും ഊ നിർണായക പോയിന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും സുഗമവും തുല്യമായതുമായ അനുഭവം ഉറപ്പാക്കുന്നതിന്, പങ്കെടുക്കുന്ന എല്ലാവരും, അവരവരുടെ പദവി പരിഗണിക്കാതെ, ഭക്ത്യാദരപൂർവം ചടങ്ങിനെ സമീപിക്കണമെന്നും കത്തിൽപറുന്നു.
പങ്കെടുക്കുന്നവർക്ക് അസൗകര്യമുണ്ടാക്കുന്നത് ഒഴിവാക്കാൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, കത്തിൽ അടിവരയിടുന്നുണ്ട്. ക്ഷണം ലഭിച്ച് എത്തിയവരാണെങ്കിലും പ്രോട്ടോക്കോൾ പ്രകാരമുള്ള പ്രവേശന വ്യവസ്ഥകൾ എല്ലാം പാലിക്കണം. ദർശനസമയത്ത് മൊബൈൽ ഫോണുകളും ക്യാമറകളും അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങൾ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവരരുതെന്ന് ക്ഷണക്കത്തിൽ അഭ്യർത്ഥിക്കുന്നു.
ക്ഷണക്കത്തിലെ നിർദേശങ്ങൾ
സന്ദർശകർക്ക് മൊബൈൽ ഫോണുകൾ, ക്യാമറകൾ മുതലായ സാമഗ്രികൾ ക്ഷേത്രപരിസരത്തിനകത്ത് കൊണ്ടുവരരുതെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നു. ചടങ്ങിനെത്തുന്നവർ സന്ദർശന വേളയിൽ ആത്മീയ സന്ദേശം ഉൾക്കൊണ്ടുവേണം പങ്കെടുക്കാൻ. പ്രവേശനവും ക്രമീകരണങ്ങളും തിരക്കും ഒഴിവാക്കി സുഗമമാക്കാൻ അതിഥികൾ നേരത്തെ എത്തണമെന്നും നിർദേശമുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾക്ക് മതിയായ സമയം ഉറപ്പാക്കാൻ ജനുവരി 20-ന് ഉച്ചയ്ക്ക് ശേഷം അയോധ്യയിലെത്തണമെന്നാണ് അഭ്യർത്ഥിക്കുന്നത്. വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ, ആചാരപരമായ വസ്തുക്കൾ കൊണ്ടുവരരുതെന്നും കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.
മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം