
ദില്ലി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് എകെ പട്നായിക് സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനായിരുന്നു സുപ്രീംകോടതി രജിസ്ട്രിയുടെ മറുപടി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെ എന്നതായിരുന്നു ചോദ്യം. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നും സീൽ വെച്ച കവറിൽ സൂക്ഷിക്കാനും നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.
രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടാകാമെന്നായിരുന്നു ജസ്റ്റിസ് എ.കെ.പട്നായികിന്‍റെ കണ്ടെത്തലെങ്കിലും തുടര്‍ നടപടികളിലേക്ക് പോകാതെ കേസ് അവസാനിപ്പിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്ന് ആവര്‍ത്തിക്കുകയാണ് നിലവിൽ വീണ്ടും സുപ്രീംകോടതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam