
ദില്ലി: യുക്രെയ്നിൽ നിന്ന് യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ആശ്വാസം. സർവ്വകലാശാലകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ പരിഗണിക്കണമെന്ന് എഐസിടിഇ നിർദ്ദേശം നൽകി. സാങ്കേതിക സർവ്വകലാശാല വിസിമാർക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ തലവൻമാർക്കും ആണ് നിർദേശം നൽകിയത്.
ഏപ്രിൽ 7 ന് ആണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച സർക്കുലർ എഐസിടിഇ പുറപ്പെടുവിച്ചത്. ഇരുപതിനായിരത്തോളം വിദ്യാർഥികളാണ് യുക്രെയ്നിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിലേറെയും മെഡിക്കൽ വിദ്യാർത്ഥികളാണ്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രവേശന കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam