'മഹാത്മാ ജി', ബിയർ കാനിൽ ഗാന്ധിജിയുടെ പേരും ചിത്രവും, വിവാദത്തിൽ റഷ്യൻ ബ്രൂവറി, രൂക്ഷവിമർശനം

Published : Feb 16, 2025, 02:58 PM IST
'മഹാത്മാ ജി', ബിയർ കാനിൽ ഗാന്ധിജിയുടെ പേരും ചിത്രവും, വിവാദത്തിൽ റഷ്യൻ ബ്രൂവറി, രൂക്ഷവിമർശനം

Synopsis

ഒഡീഷയിൽ നിന്നുള്ള രാഷ്ട്രീയ നേതാവായ സുപർണോ സത്പതി എക്സിൽ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് വലിയ രീതിയിൽ സംഭവം ചർച്ചയായത്

ദില്ലി: ബിയർ കാനിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യൻ ബ്രൂവറി. നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. ഒഡീഷയിൽ നിന്നുള്ള രാഷ്ട്രീയ നേതാവായ സുപർണോ സത്പതി എക്സിൽ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് വലിയ രീതിയിൽ സംഭവം ചർച്ചയായത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോട് കൂടിയുള്ള ബിയർ കാനിന്റെ ചിത്രം അടങ്ങുന്നതായിരുന്നു  സുപർണോ സത്പതിയുടെ എക്സിലെ കുറിപ്പ്. 

പ്രധാനമന്ത്രി വിഷയം റഷ്യൻ സർക്കാരുമായി ചർച്ച ചെയ്യണമെന്ന് സുപർണോ സത്പതി ആവശ്യപ്പെട്ടിരുന്നു. മഹാത്മാ ജി എന്ന പേരിലാണ് റിവോർട്ട് എന്ന ബ്രൂവറിയുടെ ബിയർ. ഗാന്ധിജി സമാധാനത്തിന്റെയും അഹിംസയുടെയും ആഗോള പ്രതീകമാണെന്നും അദ്ദേഹത്തെ മദ്യവുമായി ബന്ധിപ്പിക്കുന്നത് അനുചിതമാണെന്നും കുറിപ്പിന് ലഭിക്കുന്ന പ്രതികരിക്കുന്നത്. നീക്കം ഞെട്ടിക്കുന്നതാണെന്നാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരിണങ്ങൾ. 

ഇന്ത്യയുടെ മൂല്യങ്ങളെയും ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് നീക്കമെന്നും വിമർശനം രൂക്ഷമാണ്. നേരത്തെയും ഗാന്ധിജിയുടെ ചിത്രം മദ്യത്തിന്റെ പരസ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 2019ൽ ഇസ്രയേലി മദ്യ കമ്പനി ഇസ്രയേലിന്റെ 71-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ പതിപ്പിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ബ്രൂവറി കമ്പനി ക്ഷമാപണം നടത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം