'മുസ്‍ലിംകള്‍ കാവി വസ്ത്രങ്ങള്‍ ധരിക്കണം, അത് അല്ലാഹുവിന്‍റെ സമ്മാനം'; മുഹസിന്‍ റാസ

Published : Aug 10, 2019, 06:11 PM IST
'മുസ്‍ലിംകള്‍ കാവി വസ്ത്രങ്ങള്‍ ധരിക്കണം, അത് അല്ലാഹുവിന്‍റെ സമ്മാനം';  മുഹസിന്‍ റാസ

Synopsis

'മദ്രസകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കാവി വസ്ത്രങ്ങള്‍ ധരിക്കണം'

ലക്നൗ: മുസ്‍ലിംകളോട് കാവി വസ്ത്രങ്ങള്‍ ധരിക്കാന്‍  ആവശ്യപ്പെട്ട് യുപി ന്യൂനപക്ഷകാര്യമന്ത്രി മുഹസിന്‍ റാസ. 'കാവി മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ സമ്മാനമല്ല. പകരം അല്ലാഹുവിന്‍റെ സമ്മാനമാണ്. വെളിച്ചത്തെയാണ് കാവി സൂചിപ്പിക്കുന്നതെന്നും മുഹസിന്‍ റാസ കൂട്ടിച്ചേര്‍ത്തു. 

'മദ്രസകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കാവി വസ്ത്രങ്ങള്‍ ധരിക്കണം. അങ്ങനെയെങ്കില്‍ അവരുടെ ജിവിതത്തില്‍ പുതിയ വെളിച്ചം വരും. മുസ്‍ലിംകള്‍ക്ക് കാവിധരിക്കുന്നതില്‍ തെറ്റില്ല'. അത് പരമ്പരാഗത വസ്ത്രമാണെന്നും റാസ കൂട്ടിച്ചേര്‍ത്തു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ റാസ ഉത്തര്‍പ്രദേശ് ബിജെപിയിലെ ന്യൂനപക്ഷമുഖമാണ്.  കാവി കുര്‍ത്തകള്‍ ധരിക്കുന്ന റാസ മുത്തലാക്ക് ബില്ലിനെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു