ഗുസ്തി ഫെഡറേഷൻ: സർക്കാർ നിലപാടിൽ അതൃപ്തി, കടുത്ത മാനസിക സംഘർഷമെന്നും സാക്ഷി മാലിക്

Published : Apr 24, 2023, 09:16 AM IST
ഗുസ്തി ഫെഡറേഷൻ: സർക്കാർ നിലപാടിൽ അതൃപ്തി, കടുത്ത മാനസിക സംഘർഷമെന്നും സാക്ഷി മാലിക്

Synopsis

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം രണ്ടാം  ദിവസത്തിലേക്ക് കടക്കുകയാണ്

ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പരാതിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ അതൃപ്തയാണെന്ന് ഗുസ്തി താരം സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട്. ബ്രിജ് ഭൂഷൻ സിംഗിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിനു ശേഷം ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. കടന്നു പോകുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ്. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിൽ അതൃപ്തിയുണ്ട്. സമിതി രൂപീകരിച്ച ശേഷം  അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. കായിക താരങ്ങൾക്ക് നീതി ലഭിക്കും വരെ ഇവിടെ തുടരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം രണ്ടാം  ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ  ദില്ലി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് രണ്ടുദിവസമായി. എഫ് ഐ ആർ  എടുത്തില്ലെന്ന് താരങ്ങൾ ഇന്നലെ പറഞ്ഞിരുന്നു.  രാത്രികാല സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ജന്തർ മന്തറിൽ നിന്നും പിരിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഗുസ്തി താരങ്ങൾ അതിനു തയ്യാറാവാതെ സമരം തുടരുകയായിരുന്നു. നീതി ലഭിക്കും വരെ  ജന്തർ മന്തറിൽ തുടരുമെന്നാണ് താരങ്ങൾ വ്യക്തമാക്കിയത്. മേൽനോട്ട സമിതി രൂപീകരിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ലെന്നതടക്കം താരങ്ങളുടെ പരാതികളോട് കായിക മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും