ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കർ ഭീകരന്‍റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

Published : Nov 03, 2022, 11:46 AM ISTUpdated : Nov 03, 2022, 11:48 AM IST
ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കർ ഭീകരന്‍റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

Synopsis

രണ്ട് സൈനികർ ഉൾപ്പെടെ മൂന്നുപേര്‍ മരിച്ച ആക്രമണമായിരുന്നു 2000-ലെ ചെങ്കോട്ട ആക്രമണക്കേസ്.

ദില്ലി: 2000-ലെ ചെങ്കോട്ട ആക്രമണക്കേസിലെ  ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് തനിക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 

രണ്ട് സൈനികർ ഉൾപ്പെടെ മൂന്നുപേര്‍ മരിച്ച ആക്രമണമായിരുന്നു 2000-ലെ ചെങ്കോട്ട ആക്രമണക്കേസ്. ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന ഹര്‍ജി സ്വീകരിച്ച കോടതി. ഇത് പരിശോധിച്ചപ്പോഴും  മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്‍റെ കുറ്റം തെളിഞ്ഞതായി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

കീഴ്ക്കോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവയ്ക്കുകയും.  പുനഃപരിശോധനാ ഹർജി തള്ളുകയും ചെയ്യുന്നു എന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. 2000 ഡിസംബർ 22 ന് ചെങ്കോട്ടയിൽ പ്രവേശിച്ച ഭീകരന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അന്ന് വെടിവയ്പ്പ് നടത്തിയ ഭീകരില്‍ ഒരാളാണ് മുഹമ്മദ് ആരിഫ്.

പോക്‌സോ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്തത്‌ അതിഗുരുതര കുറ്റകരമെന്ന് സുപ്രീംകോടതി

ലൈസന്‍സ് റദ്ദാക്കിയതിന്‍റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിന് തടസമെന്ത് ? മീഡിയാവണ്‍ കേസിൽ സുപ്രീംകോടതി

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം