
ചെന്നൈ: അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മാരൻ സഹോദരൻമാർക്ക് തിരിച്ചടി. സിബിഐ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐ പ്രത്യേക കോടതിയിലെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കായി വാർത്താവിതരണ മന്ത്രാലയത്തിലെ സ്വാധീനം ദുരുപയോഗിച്ച് ദയാനിനിധി മാരനും, കലാനിധി മാരനും ചേർന്ന് വസതിയിൽ സ്വകാര്യ ടെലിഫോൺ എക്സ്ചേഞ്ച് തന്നെ സ്ഥാപിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ. ചെന്നൈ സെൻട്രലിലെ ഡിഎംകെ സ്ഥാനാർത്ഥിയാണ് ദയാനിധി മാരൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam