ഏഴ് വയസുള്ള കുട്ടിയുടെ രക്തം പരിശോധിച്ചപ്പോൾ എച്ച്ഐവി പോസറ്റീവ്; തലാസീമിയ രോഗത്തിന്റെ ചികിത്സക്കിടെ രക്തം സ്വീകരിച്ചതിലൂടെ എന്ന് കുടുംബം

Published : Oct 25, 2025, 07:40 PM IST
 HIV possittive

Synopsis

ഝാർഖണ്ഡിൽ ഏഴ് വയസ്സുകാരനായ തലാസീമിയ രോഗിക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ബ്ലഡ് ബാങ്കിൽ നിന്ന് സ്വീകരിച്ച രക്തത്തിലൂടെയാണ് രോഗം പകർന്നതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദില്ലി: ഏഴ് വയസ്സുകാരനായ തലാസീമിയ രോഗിക്ക് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാദം. രോഗിയുടെ രക്തം നൽകിയെന്ന കുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇതിനോടകം 25 യൂണിറ്റോളം രക്തം നൽകിയിട്ടുണ്ട്. ബ്ലഡ് ബാങ്കിൽ നിന്ന് ലഭിച്ച രക്തം വഴി കുട്ടിക്ക് എച്ച്ഐവി ബാധിച്ചുവെന്ന് കുടുംബം വെള്ളിയാഴ്ച ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റാഞ്ചിയിൽ നിന്ന് അഞ്ചംഗ സംഘം ശനിയാഴ്ച ജില്ലാ ആസ്ഥാനമായ ചൈബാസയിലെത്തി. ഇവർ സദർ ആശുപത്രിയിലും ചൈബാസ ബ്ലഡ് ബാങ്കിലും സന്ദർശനം നടത്തിയതായി ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മജ്ഹി പിടിഐയോട് പറഞ്ഞു. ജില്ലാ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. മിനുവിൻ്റെ നേതൃത്വത്തിൽ മൂന്നംഗ പ്രാദേശിക സമിതിയും അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

രക്തം നൽകിയതിലൂടെ തന്നെയാണ് അണുബാധയുണ്ടായതെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ലെന്ന് ഡോ. മജ്ഹി പറഞ്ഞു. "മഞ്ജരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ഈ ആൺകുട്ടിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ബ്ലഡ് ബാങ്കിൽ നിന്നുള്ള രക്തം വഴിയാണ് അണുബാധയുണ്ടായതെന്ന് ഇപ്പോൾ പറയാനാകില്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് ഉൾപ്പെടെ മറ്റ് പല കാരണങ്ങളാലും എച്ച്ഐവി അണുബാധ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ നിഗമനത്തിൽ എത്തുന്നതിന് മുൻപ്, കുട്ടിക്ക് രക്തം നൽകിയ രക്തദാതാക്കളെ ഉൾപ്പെടെ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു