
ഷിംല: ദിവസങ്ങളായി ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ ഉറക്കം കെടുത്തിയിരുന്ന ഹിമപ്പുലിയെ പിടികൂടി. നാല് ദിവസംകൊണ്ട് നാല്‍പ്പതോളം ആടുകളെയാണ് പുലി കൊന്നുതിന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമത്തിനൊടുവിലാണ് പുലിയെ പിടിക്കാനായത്. ഹിമാചലിലെ ലഹോല്‍ സ്പിറ്റി ജില്ലയില്‍ വച്ചാണ് ഹിമപ്പുലിയെ പിടികൂടിയത്.
ഹ്യൂ ഗ്രാമത്തിലായിരുന്നു പിടികൂടുമ്പോള്‍ പുലി ഉണ്ടായിരുന്നത്. ശനിയാഴ്ചയാണ് പുലിയെ പിടികൂടിയതെന്ന് കാസയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ഹര്‍ദവ് നേഗി പറഞ്ഞു. ഹിമപ്പുലിയെ ഷിംല ജില്ലയിലെ കുഫ്രിയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam