
ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത് എന്നാണ് വിവരം.
റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെടത്. സുരക്ഷ ജീവനക്കാരും രക്ഷാപ്രവർത്തകരും രാവിലെ തന്നെ ഈ മേഖലയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ലോസ് ആഞ്ചലസിൽ നിന്നും 150 മൈൽ അകലെ വരെ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം. ഭൂകമ്പത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടോ, ആർക്കെങ്കിലും പരിക്കേറ്റോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.
എന്നാൽ ട്രോണ നഗരത്തിൽ കെട്ടിടങ്ങൾ തകർന്നുവീണെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നുമാണ് വിവരം. ഗ്യാസ് ചോർച്ചയെ തുടർന്ന് പലയിടത്തും അഗ്നിബാധയേറ്റതായാണ് വിവരം.
വൈറ്റ് ഹൗസിലേക്ക് വിളിച്ച് അടിയന്തിര സഹായം ആവശ്യപ്പെട്ടതായി കാലിഫോർണിയ ഗവർണർ വ്യക്തമാക്കി. 200 ഓളം സുരക്ഷാ ജീവനക്കാരാണ് ഇപ്പോൾ കാലിഫോർണിയയിലേക്ക് പോയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam