നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി തരാം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി

Published : Nov 03, 2023, 07:57 PM IST
നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി തരാം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി

Synopsis

എത്ര പ്രാവശ്യം മൈ ലോര്‍ഡ്‌ എന്ന് നിങ്ങള്‍ പറയും, നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാമെന്ന് നരസിംഹ അഭിഭാഷകനോട് പറഞ്ഞു.

ദില്ലി : കോടതി വാദത്തിനിടെ മൈ ലോര്‍ഡ് എന്നും യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നും ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി പി എസ് നരസിംഹ. ബുധനാഴ്ച്ച ഒരു കേസിൽ വാദം കേൾക്കുന്നിതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകനോട് അതൃപ്തി പ്രകടിപ്പിച്ചത്. എത്ര പ്രാവശ്യം മൈ ലോര്‍ഡ്‌ എന്ന് നിങ്ങള്‍ പറയും, നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാമെന്ന് നരസിംഹ അഭിഭാഷകനോട് പറഞ്ഞു. മൈ ലോര്‍ഡിന് പകരം സര്‍ എന്ന് എന്തുകൊണ്ട് ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു. 

കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ്: കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

നേരത്തെ ഒഡീഷ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തന്നെ അഭിസംബോധന ചെയ്യുന്ന സമയത്ത് മൈ ലോർഡ്, ഓണറബിൾ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. 2009ൽ ദില്ലി ഹൈക്കോടതി അഭിഭാഷകരോടും 2020ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകരോടും മുരളീധർ സമാന ആവശ്യമുന്നയിച്ചിരുന്നു. 2006ൽ ജഡ്ജിമാരെ അഭിഭാഷകർ മൈ ലോർഡ് എന്നോ യുവർ ലോർഡ്ഷിപ് എന്നോ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായി നടപ്പാക്കാനായിട്ടില്ല. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്, മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം
3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല