ജില്ലാ കളക്ടര്‍മാര്‍ മാനസിക സമ്മര്‍ദത്തിലാക്കുന്നു; നാളെ മുതൽ എസ്ഐആര്‍ നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തമിഴ്നാട്ടിലെ റവന്യു ജീവനക്കാർ

Published : Nov 17, 2025, 08:36 AM IST
SIR

Synopsis

തമിഴ്നാട്ടിൽ റവന്യു ജീവനക്കാര്‍ നാളെ മുതൽ എസ്ഐആര്‍ നടപടികളിൽ സഹകരിക്കില്ല. അമിത ജോലിഭാരമാണെന്നും മതിയായ പരിശീലനം നൽകിയിട്ടില്ലെന്നും ജീവനക്കാരുടെ സംഘടന.

ചെന്നൈ: തമിഴ്നാട്ടിൽ റവന്യു ജീവനക്കാര്‍ നാളെ മുതൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികളിൽ സഹകരിക്കില്ല. അമിത ജോലിഭാരമെന്നും ജില്ലാ കളക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നും ആരോപിച്ചാണ് എസ്ഐആര്‍ നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ (FERA) അറിയിച്ചു. ശരിയായ പരിശീലനം നൽകാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചതെന്നും മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് പരാതി. ബിഎൽഒമാരായി ജോലി ചെയുന്ന അങ്കണവാടി ജീവനക്കാർ, മുനിസിപ്പൽ -കോര്‍പ്പറേഷൻ ജീവനക്കാർ, അധ്യാപകർ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയവരുടെയും പിന്തുണയുണ്ടെന്നും റവന്യു ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കും. ജില്ലാ കളക്ടർമാർ അർധരാത്രി വരെ നടത്തുന്ന അവലോകന യോഗങ്ങളും ദിവസം മൂന്ന് തവണയുള്ള വീഡിയോ കോൺഫറന്‍സുകളും അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം