ടിസിഎസ് കേസ്: പ്രതിയായ ഭാര്യയുടെ ലൊക്കേഷൻ പൊലീസിന് കൈമാറി ഭർത്താവ്; അന്വേഷണ സംഘമെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിൽ

Published : Apr 18, 2026, 03:35 PM IST
nashik tcs case nida khan suspension letter sit investigation workplace harassment

Synopsis

നാസിക്കിലെ ടിസിഎസ് ജീവനക്കാരിയായിരുന്ന നിദാ ഖാനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിർബന്ധിത മതപരിവർത്തന ശ്രമം, ലൈംഗിക പീഡന പരാതികൾ ഒതുക്കിത്തീർക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്. ഗർഭിണിയാണെന്ന് കാണിച്ച് മുൻകൂർ ജാമ്യാപേക്ഷ നൽകിയ നിദാ ഖാൻ നിലവിൽ ഒളിവിലാണെന്നാണ് പോലീസ് നിഗമനം.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസിലെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളിലും ലൈംഗിക പീഡന പരാതികളിലും മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നിദാ ഖാനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. നിദാ ഖാൻ എവിടെയുണ്ടെന്ന വിവരം അവരുടെ ഭർത്താവ് പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് അവിടെ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തുമെന്ന് അറിഞ്ഞ് നിദാ ഖാൻ ഇവിടെ നിന്നും ഒളിവിൽ പോയതായാണ് പോലീസ് നിഗമനം.

താൻ ഗർഭിണിയാണെന്നും അതിനാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദാ ഖാൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തന്റെ ആരോഗ്യനില കണക്കിലെടുത്ത് മാനുഷിക പരിഗണന നൽകണമെന്നാണ് ഇവരുടെ വാദം. നാസികിലെ ടിസിഎസ് ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന പരാതി. കൂടാതെ, ലൈംഗിക പീഡന പരാതികൾ ഗൗരവമായി എടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്. ഈ കേസ് പൊലീസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിദാ ഖാൻ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ടിസിഎസ് കഴിഞ്ഞ ആഴ്ച തന്നെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതികളായ മറ്റ് 10 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദി ഇന്ന് രാത്രി രാജ്യത്തോട് സംസാരിക്കും, വനിത സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും
സ്റ്റാലിൻ സഹോദരൻ, സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല; തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിൽ സ്റ്റാലിന്റെ പേര് പരാമർശിച്ച് രാഹുൽ ഗാന്ധി