
ദില്ലി: രാജ്യത്ത് ഇതുവരെ ഒരു പൂവിനെയും ദേശീയ പുഷ്‌പമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പ്. അതേസമയം കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വേണ്ടി വിവരാവകാശ നിയമപ്രകാരം ഐശ്യര്യ പരാശരാണ് ദേശീയ പുഷ്പം ഏതെന്ന് ചോദിച്ചത്. താമരയ്ക്ക് ദേശീയ പുഷ്‌പം എന്ന പദവി നൽകിയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. രാജ്യസഭയിലും വകുപ്പ് മന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം പറഞ്ഞു. മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് 2011 ലാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam