കന്നിയങ്കത്തിൽ തമിഴ്‌നാട്ടിന് പുറത്തും ടിവികെയ്ക്ക് അഭിമാന ജയം; 2 സീറ്റിൽ പുതുച്ചേരിയിൽ മിന്നുന്ന വിജയം

Published : May 04, 2026, 07:04 PM IST
Thalapthy vijay

Synopsis

നടൻ വിജയ്‌യുടെ ടിവികെ പാർട്ടി തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവലഭൂരിപക്ഷം ഇല്ലെങ്കിലും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. പുതുച്ചേരിയിലും രണ്ട് സീറ്റുകൾ നേടി ടിവികെ നിർണായക സാന്നിധ്യമായി.

ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നേട്ടമുണ്ടാക്കിയ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ആകെയുള്ള 234 സീറ്റിൽ 110 ഇടത്താണ് ടിവികെ സ്ഥാനാർത്ഥികൾ വിജയിച്ചത്. കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും എഐഎഡിഎംകെയോ, കോൺഗ്രസോ വിജയ്‌യെ പിന്തുണക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അങ്ങിനെയെങ്കിൽ തമിഴ്‌നാട്ടിൽ അടുത്ത മുഖ്യമന്ത്രിയായി വിജയ് തന്നെ അധികാരത്തിലെത്താനാണ് സാധ്യത. അതേസമയം കന്നിയങ്കത്തിൽ തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ടിവികെ ഇവിടെ രണ്ട് സീറ്റുകളിലാണ് ടിവികെ സ്ഥാനാർത്ഥികൾ വിജയിച്ചത്.

പുതുച്ചേരിയിൽ ടിവികെയ്ക്ക് അധികാരത്തിലെത്താൻ സാധിച്ചില്ല. കോൺഗ്രസിൽ നിന്ന് രാജിവച്ച എൻ രംഗസ്വാമി ആരംഭിച്ച ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ അധികാരം നിലനിർത്തി. എൻആർ കോൺഗ്രസിന് ആകെയുള്ള 30 ൽ 12 സീറ്റിലാണ് ജയിക്കാനായത്. ഡിഎംകെ അഞ്ച് സീറ്റിൽ വിജയിച്ചു. ബിജെപി നാലിടത്തും വിജയിച്ചു. ഇവിടെയാണ് ടിവികെ നിർണായക ശക്തിയായി പ്രതിപക്ഷത്തേക്ക് എത്തുന്നത്. തിരുഭുവന മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി ശരവണൻ കുമാർ 9740 വോട്ട് നേടി 701 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. മനവേലിയിൽ ടിവികെ സ്ഥാനാർത്ഥി ബി രാമു 13822 വോട്ട് നേടി 3093 വോട്ട് ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ സിപിഎമ്മിനാണ് വിജയം. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ ടി അശോക് കുമാർ 1115 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ്യുടെ ഡ്രൈവറുടെ മകന് എംഎൽഎ ടിക്കറ്റ്, അന്നത്തെ വൈകാരിക വീഡിയോയിൽ കണ്ട ശബരീനാഥൻ വിരുഗമ്പാക്കത്ത് നിയുക്ത എംഎൽഎ
തോൽവിയിൽ ആദ്യ പ്രതികരണവുമായി സിപിഎം; 'ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കും, ആവശ്യമായ തിരുത്തൽ നടപടികൾ ഉണ്ടാകും'