
കൊല്‍ക്കത്ത: മനുഷ്യ ശരീരം കഷ്ണങ്ങളാക്കി ഹൂഗ്ലി നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവതികള്‍ പിടിക്കപ്പെട്ടു. നീല സ്യൂട്ട് കേസില്‍ വെട്ടി നുറുക്കിയ നിലയിലാണ് ശരീര ഭാഗം ഉപേക്ഷിക്കാനായി കൊണ്ടുവന്നത്. ടാക്സിയിലെത്തിയ സ്ത്രീകള്‍ നദിയിലേക്ക് ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുമ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
സ്യൂട്ട് കേസില്‍ തങ്ങളുടെ വളര്‍ത്തുനായയുടെ ശവമാണെന്നാണ് ഇവര്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ മനുഷ്യ ശരീരം കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചിരിക്കുകയാണെന്ന് മനസിലായി. നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതികളെ ചോദ്യം ചെയ്തു വരികയാണെന്നും സ്യൂട്ട് കേസില്‍ നിന്ന് ലഭിച്ച ശരീര ഭാഗങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam