യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗര്‍ ശിലാസ്ഥാപനം നാളെ

Published : Mar 18, 2023, 10:24 AM IST
യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗര്‍ ശിലാസ്ഥാപനം നാളെ

Synopsis

 യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗറിന്റെ ശിലാസ്ഥാപന കർമ്മം നാളെ നടക്കും. ജമ്മു ആൻഡ് കശ്മീര്‍  ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീനഗറിലാണ് ചടങ്ങ് നടക്കുന്നത്.

ശ്രീനഗർ:  യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗറിന്റെ ശിലാസ്ഥാപന കർമ്മം നാളെ നടക്കും. ജമ്മു ആൻഡ് കശ്മീര്‍  ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീനഗറിലാണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30-നും 11.15 നും ഇടയ്ക്കാണ്  ശിലാസ്ഥാപന കര്‍മ്മം നടക്കുക.ശിലാസ്ഥാപനത്തിന്റെ ഭഗമായി സെന്റോര്‍ ഹോട്ടലിലെ ഷേർ ഇ കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ- ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷനും നടക്കും. 

ചടങ്ങിൽ റിട്ടയേർഡ് മേജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാഗതം പറയും. യുഐബിസി-യുസി ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കൊള്ളൻ അധ്യക്ഷത വഹിക്കും.കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ജമ്മുകാശ്മീരിലെ അവസരങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധി വിശദീകരിക്കും. തുടര്‍ന്നാണ് ജമ്മുകാശ്മീർ ഗവർണർ മനോജ് സിൻഹയുടെ മുഖ്യപ്രഭാഷണം നടക്കുക.

ജമ്മുകാശ്മീരിലെ ഈമാര്‍ ഗ്രൂപ്പ് പദ്ധതികൾ ഈമാര്‍ പ്രോപർട്ടീസ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അമിത് ജെയ്ൻ വിശദീകരിക്കും. ചോദ്യോത്തരവേദിയും ഇതിന്റെ ഭാഗമയി ഒരുക്കിയിട്ടുണ്ട്.  യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലി്നറെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിക്കും.

Read   more: വരുന്നു വാരണാസിയില്‍ പുതിയ ക്രിക്കറ്റ് മൈതാനം; യുപിയിലെ മൂന്നാം അന്താരാഷ്‌ട്ര സ്റ്റേഡിയം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്, ഡിആർഡിഒ ഡാറ്റ ചോർന്നു? മിസൈൽ രേഖകൾ അടക്കം ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ
നീറ്റിലും കോടതി കാര്യം 'മുറപോലെ' തന്നെ ! പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റി