മദ്യപിച്ച് റോഡിൽ കിടന്ന യുവാവിനെ എടുത്തുമാറ്റാൻ ശ്രമിക്കവെ വാഹനമിടിച്ചു, പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം

Published : Jul 06, 2023, 02:58 PM IST
മദ്യപിച്ച് റോഡിൽ കിടന്ന യുവാവിനെ എടുത്തുമാറ്റാൻ ശ്രമിക്കവെ വാഹനമിടിച്ചു, പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം

Synopsis

പട്രോളിംഗിനിടെ മാധപൂർ പാലത്തിൽ മദ്യപൻ കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ മാറ്റിക്കിടത്താൻ ശ്രമിച്ചു

കാൺപൂർ (യുപി): മദ്യപിച്ച് അവശനായി റോഡിൽ കിടന്ന യുവാവിനെ മാറ്റിക്കിടത്തവെ അമിത വേ​ഗതയിൽ എത്തിയ ടെമ്പോ വാനിടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂർ ദേഹത് ജില്ലയിലെ അക്ബർപൂർ മേഖലയിലാണ് സംഭവം. 26 കാരനായ  പൊലീസുകാരനാണ് ജീവൻ നഷ്ടമായത്. മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡിൽ കിടന്ന മദ്യപനെ പോലീസുകാർ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സബ് ഇൻസ്‌പെക്ടർ മഥുര പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ സൗരഭ് കുമാർ, വിവേക് ​​കുമാർ എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. പട്രോളിംഗിനിടെ മാധപൂർ പാലത്തിൽ മദ്യപൻ കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ മാറ്റിക്കിടത്താൻ ശ്രമിച്ചു. ഇതിനിടെ  കോൺസ്റ്റബിൾ വിവേക് ​​കുമാറിനെ അമിതവേഗതയിൽ വന്ന ലോഡർ-ടെമ്പോ അവനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോൺസ്റ്റബിളിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി എഎസ്പി പാണ്ഡെ പിടിഐയോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഐപിസി സെക്ഷൻ 279, 337, 338 വകുപ്പുകൾ ചുമത്തി ടെമ്പോ ഡ്രൈവർക്കെതിരെ കേസെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി
'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി