ഡാന്‍സ് കൊള്ളാം, പക്ഷേ പണി പോയി! ആശുപത്രി മുറിക്കുള്ളിൽ പ്രതിശ്രുത വധുവിനൊപ്പം ഡോക്ടറുടെ ഡാൻസ്, വൈറലായതോടെ പുറത്താക്കി

Published : Nov 21, 2025, 05:27 PM IST
Doctor dance

Synopsis

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ട് വർഷത്തെ കരാറിൽ നിയമിതനായ ഡോ. വഖാർ സിദ്ദിഖിയെയാണ് പുറത്താക്കിയത്.

ലഖ്നൗ: സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടറെ പുറത്താക്കി. ഉത്തർപ്രദേശിലെ ഷംലിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലായിരിക്കെ ഡോക്ടർ ആശുപത്രി മുറിക്കുള്ളിൽ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വീഡിയോയ്‌ക്കെതിരായ പൊതുജന രോഷത്തെത്തുടർന്ന്, ആശുപത്രി ഭരണകൂടം അദ്ദേഹത്തിന് സർക്കാർ അനുവദിച്ച താമസസ്ഥലം ഒഴിപ്പിക്കുകയും മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ട് വർഷത്തെ കരാറിൽ നിയമിതനായ ഡോ. വഖാർ സിദ്ദിഖിയെയാണ് പുറത്താക്കിയത്. ആശുപത്രിയുടെ മുകളിലത്തെ നിലയിലെ അടച്ചിട്ട മുറിയിൽ പ്രതിശ്രുത വധുവിനൊപ്പമാണ് നൃത്തം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വീഡിയോ പെട്ടെന്ന് വ്യാപകമായ ശ്രദ്ധ ആകർഷിച്ചു.

പരാതിക്ക് പിന്നാലെ, മെഡിക്കൽ ഓഫീസർ വീരേന്ദ്ര സിംഗ് ഡോ. ​​സിദ്ദിഖിയിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. തൃപ്തികരമായ മറുപടി നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടപ്പോൾ, അടുത്ത ദിവസം തന്നെ കർശന നടപടി സ്വീകരിച്ചു. ഡോ. സിദ്ദിഖിയെ അടിയന്തര ഡ്യൂട്ടിയിൽ നിന്ന് മാറ്റുകയും അദ്ദേഹത്തിന് നൽകിയിരുന്ന മുറി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തുടർനടപടികൾക്കായി മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർക്ക് അയച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?