തെരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ യുപി സര്‍ക്കാര്‍

Published : Jun 27, 2021, 01:21 PM IST
തെരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാന്‍ യുപി സര്‍ക്കാര്‍

Synopsis

45 മീറ്റര്‍ ഉയരത്തില്‍ അംബേദ്കറുടെ പ്രതിമയും നിര്‍മ്മിക്കും. ഡിസംബര്‍ ആദ്യവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അംബേദ്കറുടെ ചരമവാര്‍ഷികമായ ഡിസംബര്‍ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്.  

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവില്‍ ബിജെപി സര്‍ക്കാര്‍ ഡോ. അംബേദ്കര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നു. ജൂണ്‍ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലഖ്‌നൗ സന്ദര്‍ശനത്തിനിടെ തറക്കല്ലിടും. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലഖ്‌നൗ ഐഷ്ബാഗിലാണ് സ്മാരകം നിര്‍മ്മിക്കുന്നത്. 50 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

45 മീറ്റര്‍ ഉയരത്തില്‍ അംബേദ്കറുടെ പ്രതിമയും നിര്‍മ്മിക്കും. ഡിസംബര്‍ ആദ്യവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അംബേദ്കറുടെ ചരമവാര്‍ഷികമായ ഡിസംബര്‍ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്. അബേദ്കറുടെ ഭാര്യ രമാബായിക്കും സ്മാരകം നിര്‍മ്മിക്കും. 

ലൈബ്രറി, മ്യൂസിയം, ഓഡിറ്റോറിയം എന്നിവയാണ് നിര്‍മ്മിക്കുന്നത്. 25 അടിയിലാണ് പ്രതിമ. 20 അടി പടികളും നിര്‍മ്മിക്കും. വര്‍ഷവസാനം വരെ നീളുന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. 2022ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദലിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശനമുയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി
മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'