ബൈഡൻ, മക്രോൺ, റിഷി സുനക്; ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ദില്ലിയിലേക്ക് 

Published : Sep 07, 2023, 07:43 AM ISTUpdated : Sep 07, 2023, 12:16 PM IST
ബൈഡൻ, മക്രോൺ, റിഷി സുനക്; ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ദില്ലിയിലേക്ക് 

Synopsis

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ദില്ലിയിൽ എത്തും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും ഇന്ന് എത്തുന്നുണ്ട്

ദില്ലി : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ദില്ലിയിൽ എത്തും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും ഇന്ന് എത്തുന്നുണ്ട്. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയ്ക്ക് എല്ലാ സഹകരണവും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി. അതേസമയം, സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിർദ്ദേശങ്ങളെ ചൈന എതിർക്കുന്നുവെന്നാണ് സൂചന. ഇന്ന് മുതൽ മൂന്നു ദിവസം ദില്ലിയിൽ പൊതു അവധിയാണ്. 

ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലിയുള്ള തർക്കം നേരത്തെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു. യുക്രെയിൻ വിഷയത്തിൽ സമവായം ഇല്ലെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ വ്യക്തമാക്കിയത്. ഷി ജിൻപിങും വ്ളാഡിമിർ പുടിനും വിട്ടുനിൽക്കുകയാണ്. ഷി ജിൻപിങും വ്ളാഡിമിർ പുടിനും പ്രതിനിധികളെ അയച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവർ വിട്ടുനില്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സർക്കാർ നേരിടുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ നൈജീരിയൻ പ്രസിഡൻറ് ബോല അഹമ്മദ് തിനുബു ദില്ലിയിലെത്തിച്ചേർന്നിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങളിൽ സമവായമുണ്ടായില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ ഇന്ധന ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ ധാരണകളിൽ ഉച്ചകോടിയിലെ ചർച്ചകൾ അവസാനിക്കാനാണ് സാധ്യത.  

ജി 20യില്‍ സമവായമുണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ദൗർബല്യമായി വിലയിരുത്തുമെന്ന് തരൂര്‍

ആസിയാൻ ഉച്ചകോടി: പ്രധാനമന്ത്രി ഇന്തോനേഷ്യയിൽ 

ആസിയാൻ -ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി  ഇൻഡോനേഷ്യയിൽ. ഇത് ഇരുപതാമത്  ആസിയാൻ യോഗമാണ് ചേരുന്നത്. ഇന്ന് തന്നെ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര സുരക്ഷാ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിൽ യോഗത്തിൽ ചർച്ച നടക്കും. ചൈനയുടെ വിവാദ ഭൂപടം സംബന്ധിച്ചും യോഗത്തിൽ ചർച്ച ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഒരു ദിവസം സന്ദർശനത്തിനുശേഷം ഇന്ന് വൈകിട്ട് തന്നെ മോദി ഇന്ത്യയിലേക്ക് തിരിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ