
ബെംഗളൂരു: നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ 'ബാലനെ' ഓർമ്മയില്ലേ? അത്ര പെട്ടെന്നൊന്നും നന്മയുടെ ആ ചിത്രം ആരുടെയും മനസ്സിൽ നിന്നും മാഞ്ഞുപോകാനിടയില്ല. റിപ്പബ്ളിക് ദിനത്തിൽ വെങ്കിടേഷ് എന്ന ആ കൊച്ചുമിടുക്കനെ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകി ആദരിക്കാൻ ഒരുങ്ങുകയാണ് രാജ്യം. വരുന്ന ജനുവരി 26 ന് ധീരതയ്ക്കുള്ള അവാർഡിന് തെരഞ്ഞെടുത്ത 22 കുട്ടികളിൽ ഒരാളായി വെങ്കിടേഷ് , രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്കാരം സ്വീകരിക്കും.
"
കർണാടക സ്വദേശിയായ വെങ്കിടേഷ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. 6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ചുവന്ന ആംബുലന്‍സ് ആണ് റായ്ച്ചൂര്‍ ഹിരയന കുംബെയിലെ പാലത്തില്‍ കുടുങ്ങിയത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലന്‍സിന് വഴി കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു . ഒട്ടേറേ പേര്‍ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരാണ് 2019ലെ ധീരത പുരസ്‌കാരത്തിന് വെങ്കിടേഷിനെ ശുപാര്‍ശ ചെയ്തത്. കർണാടക സർക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരം വെങ്കിടേഷിന് ലഭിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam